- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുട്ടിൽ മരംമുറിക്കേസിൽ റോജി അഗസ്റ്റിനടക്കം 35 പേർക്കെതിരെ എട്ടു കോടിയോളം പിഴ ചുമത്തി റവന്യൂ വകുപ്പ്; പിഴ അടച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടും
വയനാട്: മുട്ടിൽ മരംമുറിക്കേസിൽ റോജി അഗസ്റ്റിനടക്കം 35 പേർക്കെതിരെ പിഴ ചുമത്തി റവന്യൂ വകുപ്പ്. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമാണ് പിഴയടയ്ക്കാൻ നോട്ടീസ് നൽകിയത്. മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടിയാണ് പിഴത്തുകയായി ഈടാക്കുക. 35 കേസുകളിലായി എട്ടുകോടിയോളം രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
ഒരുമാസത്തിനകം പിഴയൊടുക്കണമെന്നാണ് നോട്ടീസ്. തുക അടച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും മുന്നറിയിപ്പ്. നിലവിൽ മുട്ടിൽ മരംമുറിക്കേസ് പ്രതികളിലെ റോജി അഗസ്റ്റിന് മാത്രമാണ് നോട്ടീസ് കിട്ടിയത്. ആന്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും ഉൾപ്പെട്ട 27 കേസുകളിൽ മരത്തിന്റെ വിലനിർണയം അവസാനഘട്ടത്തിലാണ് . വിലനിശ്ചിയിച്ചു കഴിഞ്ഞാൽ, അവർക്കും പിഴചുമത്തും.
ഭൂവുടമകൾക്കും ഇടനിലക്കാർക്കുമെതിരെയെല്ലാം കെഎൽസി ആക്ട് പ്രകാരം നടപടിയെടുത്തിട്ടുണ്ട്. പലകർഷകരുടെ പേരിലും വ്യാജ അപേക്ഷ തയ്യാറാക്കിയാണ് റോജി അഗസ്റ്റിൻ പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങൾ മുറിച്ചു കടത്തിയത്. ഇവരെ കെഎൽസി നടപടികളിൽ നിന്ന് ഒഴിവാക്കണമെങ്കിൽ റവന്യൂവകുപ്പ് പ്രത്യേക ഉത്തരവിറക്കേണ്ടിവരും. മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി പുരോഗമിക്കുന്നത്.



