- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിൽ ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരണമെന്ന് എം.വി ഗോവിന്ദൻ; തുറന്ന് കാട്ടുന്നത് മാധ്യമ കാപട്യമെന്ന സിപിഎം സെക്രട്ടറി
കണ്ണൂർ: നിയമനത്തട്ടിപ്പിൽ സർക്കാരിനും ആരോഗ്യമന്ത്രിക്കും ഓഫീസിനും എതിരെ ആസൂത്രിതമായി നടത്തിയ ഗൂഢാലോചന പകൽവെളിച്ചം പോലെ വ്യക്തമായെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അന്വേഷണം ദ്രുതഗതിയിൽ മുന്നോട്ടുപോകണം. ഇപ്പോൾ നിയമത്തിന്റെ മുന്നിൽ വന്നവരും വരാൻ ബാക്കിയുണ്ടെങ്കിൽ അവരേയുമെല്ലാം കൃത്യമായ അന്വേഷണത്തിലൂടെ പുറത്തെത്തിക്കാൻ സാധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴനൽകിയതായുള്ള വാർത്ത കേരളത്തിലെ മാധ്യമങ്ങളാകെ വൈകുന്നേര ചർച്ചയ്ക്ക് ഉപയോഗപ്പെടുത്തി. എന്നാൽ, ഹരിദാസന്റെ വെളിപ്പെടുത്തലിൽ ഒരു ചർച്ചയ്ക്കും ഒരു മാധ്യമവും തയ്യാറാകുന്നില്ല. മാധ്യമങ്ങളുടെ കാപട്യമാണ് ഇതുവഴി തുറന്നുകാണിക്കപ്പെട്ടത് എന്ന് വ്യക്തമാണ്. ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവർ ആരായാലും അവരെ പൂർണ്ണമായി കണ്ടെത്താനും നിയമത്തിനുമുന്നിൽക്കൊണ്ടുവരാൻ സാധിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.
എൽ.ഡി.എഫ്. കുടുംബസംഗമത്തിന് പകരം സിപിഎം. കുടുംബസംഗമം നടത്തുന്നതായിയുള്ള സിപിഐയുടെ ആക്ഷേപത്തിൽ അദ്ദേഹം പ്രതികരിച്ചു. ഒരു കുടുംബസംഗവും നടന്നിട്ടില്ലെന്നും നടക്കാതെ എങ്ങെനയാണ് ഒഴിവാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.



