- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി:കേരളത്തെ പൊളിക്കുകയെന്നത് സംഘപരിവാറിന്റെ ദീർഘകാലത്തെ ലക്ഷ്യമാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം, പൊളിക്കുകയെന്നാൽ കേരളത്തെ സർക്കാറിനെ പൊളിക്കുകയെന്നല്ല. കേരളം ഉയർത്തുന്ന മത നിരപേക്ഷ ആശയത്തെ പൊളിക്കുകയെന്നതാണ്. അതിന് വിഭജനത്തിന്റെ രാഷ്ട്രീയമെന്നും സംഘപരിവാർ ശ്രമിച്ചിരുന്നു.
സംഘപരിവാർ ആഗ്രഹിക്കുന്ന പ്രവർത്തനമാണ് കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയിലൂടെ വന്നിട്ടുള്ളത്. യഥാർഥത്തിൽ കേരളം മലയാളിയുടെ മാതൃഭൂമിയാണ്. മഹാനായ ഇഎംഎസ് വിശേഷിപ്പിച്ചത് പോലെ ഐക്യകേരളം രൂപപ്പെട്ടത് വിഭജനത്തിനെതിരേയുള്ള ഉജ്ജ്വലമായ പോരാട്ടത്തിലൂടെയാണ്. എത്ര എത്ര പോരാട്ടങ്ങൾ. ജാതികോമരങ്ങളുടെ പല നീചപ്രവർത്തികൾക്കെതിരെ, ജാതീയതക്കെതിരേ കേരളത്തിലെ ജനങ്ങൾ ഒന്നായി നിന്നു.
ഹൈന്ദവനേയും ക്രൈസ്തവനേയും മുസൽമാനെയും ഭിന്നിപ്പിക്കാൻ കേരളത്തിൽ നടക്കുന്നില്ല. മറ്റുപല വിഭജനത്തിന്റെയുംരാഷ്ട്രീയത്തിന്റെയും ശ്രമങ്ങൾ കേരളത്തിൽ നടത്തി അതും ഏശാതെപോയി. അങ്ങനെയുള്ളൊരു ഘട്ടത്തിൽ കേരളം ആകെ വിഭജന രാഷ്ട്രീയത്തെ എങ്ങനെ പ്രതിരോധിക്കാം എന്നുള്ളതിന് മാതൃകയായി നിലകൊള്ളുമ്പോഴാണ് പുതിയ വിഭജനത്തിന്റെ രാഷ്ട്രീയവും കൊണ്ട് കെപിസിസി പ്രസിഡന്റ്തന്നെ രംഗത്തെത്തിയത്. അത് അദ്ദേഹത്തിന് പറ്റിയ അബദ്ധമായോ അല്ലെങ്കിൽ അദ്ദേഹം എന്തോ തോന്നി പറഞ്ഞതോ ആയി കണക്കാക്കേണ്ടതില്ല.
എങ്ങനെ ജനങ്ങളെ വിഭജിക്കാം വിഭജനത്തിലൂടെ മാത്രമേ കേരളത്തിലേക്ക് പ്രവേശിക്കാനാവൂ എന്നുള്ള സംഘപരിവാറിന്റെ ആശയത്തെയാണ് അദ്ദേഹം പിന്തുണച്ചിട്ടുള്ളത്. ജനങ്ങൾ തെക്കെന്നും വടക്കെന്നും പറഞ്ഞോ ജനങ്ങളെ മുസൽമാനെന്നും ഹൈന്ദവനെന്നും ക്രൈസ്തവനെന്നും പറഞ്ഞോ ജനങ്ങളെ ജാതിയുടെ പേരിലോ അല്ലെങ്കിൽ മറ്റേത് വർണ്ണത്തിന്റെ നിറങ്ങളുടെ വംശീയതയുടെ പേരിലോ വിഭജിക്കാൻ ആകാത്ത കേരളത്തിലെ ജനങ്ങളെ വിഭജിക്കാനുള്ള വിത്തുപാകുന്ന പ്രസ്താവനയാണ് അദ്ദേഹത്തിന്റെ വായയിൽ നിന്ന് പുറത്തേക്ക് വന്നിട്ടുള്ളത്.
യഥാർഥത്തിൽ സംഘപരിവാറിന്റെ രാഷ്ട്രീയം വളരെ ഭംഗിയായിട്ടാണ് കെപിസിസി പ്രസിഡന്റ് അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ പ്രയോഗിച്ചിട്ടുള്ളത്. അതുനിസാരമായി കാണേണ്ട കാര്യമല്ല. കേരളത്തെ പൊളിക്കുകയെന്നുള്ള ആശയമാണ്. കേരളത്തെ പൊളിക്കുകയെന്ന് പറഞ്ഞാൽ കേരളത്തിലെ സർക്കാറിനെ പൊളിക്കലല്ല. കേരളത്തിലെ മതനിരപേക്ഷ ഐക്യ ആശയത്തെ പൊളിക്കുയെന്നതാണ്. അത് ഇന്ന് ഇന്ത്യയിൽ അതിനുള്ള ശ്രമങ്ങൾ നടത്തുന്നത് സംഘപരിവാറാണെങ്കിൽ കേരളത്തിൽ സംഘപരിവാറിനുവേണ്ടി അത് വളരെ ഭംഗിയായി നിർവഹിക്കാൻവേണ്ടി താൻ തയ്യാറാവുമെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.




