- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്സൈസിന്റെ കയ്യിൽ നിന്നും ഓടി രക്ഷപ്പെട്ട് കഞ്ചാവ് കേസിലെ പ്രതി; ചെന്നുകയറിയത് വനിതാ പൊലീസുകാരിയുടെ വീട്ടിൽ: പിടിച്ചു വെച്ച് ചോദ്യം ചെയ്തതോടെ കുടുങ്ങി
ഏറ്റുമാനൂർ: എക്‌സൈസ് സംഘം പിടികൂടാനെത്തിയപ്പോൾ ഓടി രക്ഷപ്പെട്ട കഞ്ചാവു കേസിലെ പ്രതി ചെന്നുകയറിയത് വനിതാ പൊലീസിന്റെ വീട്ടുവളപ്പിൽ. പുറത്താരോ വന്നെന്ന് മനസ്സിലാക്കി പിടിച്ചു ചോദ്യം ചെയ്തതോടെ സത്യം പറഞ്ഞ യുവാവിനെ എക്‌സൈസ് സംഘത്തെ തന്നെ ഏൽപ്പിച്ചു . വനിതാ പൊലീസിന്റെ വീട്ടിലെത്തിയ യുവാവിന്റെ പരിഭ്രമം കണ്ട് ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.
പ്രാവട്ടം ആയിരംവേലി ഭാഗത്ത് താമസിക്കുന്ന വനിതാ സിവിൽ പൊലീസ് ഓഫിസർ (എച്ച്‌സി) കെ. കൻസിയുടെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം. എക്‌സൈസ് പിടിക്കാൻ ശ്രമിക്കവെ പ്രതി അജിത്ത് ആണ് ഓടി രക്ഷപ്പെട്ട് വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. അജിത്ത് എക്‌സൈസ് സംഘത്തിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ കൻസിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഈ സമയം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ കൻസി വിശ്രമിക്കുകയായിരുന്നു.
വീടിനു സമീപം ആരോ വന്നതായി കാൽപെരുമാറ്റത്തിൽ നിന്നു ഇവർക്ക് മനസിലായി. മുറ്റത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ യുവാവിനെ കണ്ടു. 'കുറച്ചുപേർ കൊല്ലാൻ വരുന്നു.രക്ഷിക്കണ'മെന്നാണ് ഇയാൾ പറഞ്ഞത്. സംശയം തോന്നി യുവാവിനെ കാർ ഷെഡിനുള്ളിലേക്ക് കൊണ്ടു പോയി പിടിച്ചു വച്ചു. ചോദ്യം ചെയ്തതോടെ യുവാവ് പരുങ്ങലിലായി. തുടർന്നു കൻസി അയൽ വീട്ടുകാരെ കൂടി വിളിച്ചു വരുത്തി. അവരുടെ സഹായത്തോടെ യുവാവിനെ തടഞ്ഞുവച്ചു. തുടർന്നു പൊലീസിൽ വിവരം അറിയിച്ചു.
പൊലീസ് എത്തുന്നതിനു മുൻപ് എക്‌സൈസിലെ ഒരു ഉദ്യോഗസ്ഥൻ എത്തി. കഞ്ചാവ് കേസിലെ പ്രതിയാണെന്നു ഉദ്യോഗസ്ഥൻ അറിയിച്ചു. തുടർന്നു നാട്ടുകാരുടെ സാന്നിധ്യത്തിൽ പ്രതിയെ എക്‌സൈസിനു കൈമാറി. കേസിൽ ഇതോടെ രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെട്ടവരിൽ ഒരാളെ കൂടി കിട്ടാനുണ്ടെന്നു എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ പിടികൂടിയ കൻസിയെ നാട്ടുകാരുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.



