- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം; അഭിനന്ദനവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ നടന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജിലെത്തി മുഴുവൻ ടീം അംഗങ്ങളേയും അഭിനന്ദിച്ചു. കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ മലപ്പുറം സ്വദേശി ഹെലൻ കുമാറിനേയും (53) കരൾ പകുത്ത് നൽകിയ സഹോദരി ഭർത്താവ് ജോണിനേയും (43) മന്ത്രി നേരിട്ട് കണ്ട് സന്തോഷം പങ്കുവച്ചു. വളരെ സന്തോഷമുണ്ടെന്നും എല്ലാവരോടും കടപ്പാടുണ്ടെന്നും ഹെലൻകുമാറും ഭാര്യയും പറഞ്ഞു.
ഒക്ടോബർ ആറാം തീയതിയാണ് മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. ഹെലൻ കുമാറിന് നാഷ് എന്ന അസുഖം മുഖാന്തിരം കരളിൽ സിറോസിസും കാൻസറും ബാധിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ട്രാൻസ്പ്ലാന്റ് ഐസിയുവിൽ നിരീക്ഷണത്തിലായിരുന്നു. 20 ദിവസത്തെ നിരീക്ഷണത്തിന് ശേഷം ആരോഗ്യനില തൃപ്തികരമായതിനാൽ ഹെലൻ കുമാറിനേയും ജോണിനേയും ഡിസ്ചാർജ് ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിന് പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായതിൽ ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓരോ ഘട്ടത്തിലും ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ നടത്തിയ സേവനങ്ങളെ മന്ത്രി പ്രശംസിച്ചു.
സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം ഡോ. രമേഷ് രാജൻ, ഡോ. ബോണി നടേഷ്, ഡോ. റോബി ദാസ്, ഡോ. അനന്തകൃഷ്ണ, സീനിയർ റസിഡന്റുമാർ, അനസ്തീഷ്യ ആൻഡ് ക്രിറ്റിക്കൽ കെയർ ഡോ. ശോഭ, ഡോ. ജയചന്ദ്രൻ, ഡോ. അനിൽ സത്യദാസ്, ഡോ. അൻസാർ, ഡോ. ഹരി, ഡോ. അരുൺ, ഡോ. ശ്രീകാന്ത്, ഡോ. അനീഷ് മെഡിക്കൽ ഗ്യാസ്ട്രോ വിഭാഗം ഡോ. കൃഷ്ണദാസ്, ഡോ. ശ്രീജയ, സീനിയർ റസിഡന്റുമാർ, റേഡിയോളജി വിഭാഗം ഡോ. ജയശ്രീ, ഡോ. ശ്രീപ്രിയ, ഡോ. പ്രഭാഷ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ഡോ. മായ, ഷാനവാസ്, ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം ഡോ. അരവിന്ദ്, കാർഡിയോളജി വിഭാഗം ഡോ. ശിവപ്രസാദ്, പൾമണറി വിഭാഗം ഡോ. ഫത്താഹുദ്ദീൻ, ഡോ. ജയപ്രകാശ്, മൈക്രോബയോളജി വിഭാഗം ഡോ. മഞ്ജുശ്രീ, ഡോ. സത്യഭാമ, ഡോ. സരിത, പത്തോളജി വിഭാഗം ഡോ. ലൈല രാജി, ഡോ. ലക്ഷ്മി, കെ. സോട്ടോ ഡോ. നോബിൾ ഗ്രേഷ്യസ്, നഴ്സിങ് വിഭാഗം മായ, മഞ്ജുഷ, ജിറ്റ, സിബി, വിഷ്ണു, ശരവണൻ, നിഷ, ഫ്ളോറ, രമ്യ, ശ്രീലേഖ, ബ്ലസി, സ്മിത, സരിത, നീതു, വിനു, അശ്വനി, ഷേർളി, ശ്രീജ, വിദ്യ, ടെക്നീഷ്യന്മാരായ റസ്വി, ശ്യാം, ശ്യാംജിത്ത്, ബിജിൻ, ശരണ്യ, പ്രതീഷ്, ഗോകുൽ, വിപിൻ, നിതിൻ, ബയോമെഡിക്കൽ എഞ്ചിനീയർ നിസ, മറ്റ് ജീവനക്കാർ തുടങ്ങിയ 50ൽ പരം പേരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കരൾ മാറ്റിവയ്ക്കൽ പ്രക്രിയ നടത്താനായത്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, പ്രിൻസിപ്പൽ ഡോ. കലാകേശവൻ, ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദീൻ, നഴ്സിങ് ഓഫീസർ സബിത, നഴ്സിങ് സൂപ്രണ്ട് അനിത, ഓഫീസ് ജീവനക്കാർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രി, എറണാകുളം അമൃത ആശുപത്രി എന്നിവരുടെ സഹകരണവുമുണ്ടായിരുന്നു.




