- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: സോളാർ പീഡനക്കേസിൽ ആരോപണവിധേയരായ രാഷ്ട്രീയ നേതാക്കൾക്കെതിരെ ശരിയായ അന്വേഷണം നടക്കുന്നില്ലെന്നാരോപിച്ച് അതിജീവിത സമർപ്പിച്ച ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരാഗണിക്കാനായി മാറ്റി. കേസിൽ ആരോപണ വിധേയരായ 14 രാഷ്ട്രീയ നേതാക്കൾക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിലാണ് നടപടി.
ഹർജിയിൽ സംസ്ഥാന സർക്കാരും സിബിഐയും സത്യവാങ്മൂലം സമർപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടു. കേസുകളിൽ ഒരെണ്ണം തെളിവില്ലാത്തതിനാൽ അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയതായി സിബിഐ അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ 18 പേരുകൾ ഉണ്ടായിട്ടും നാലു പേരെ മാത്രം പ്രതിയാക്കിയാണ് സിബിഐ അന്വേഷണം നടക്കുന്നത്. പ്രതിപ്പട്ടികയിൽ എല്ലാവരെയും ചേർത്ത് അന്വേഷണം നടത്താൻ കോടതി നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
Next Story




