- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏരുവേശി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘർഷം; എംഎൽഎയെ കൈയേറ്റം ചെയ്തു; വോട്ടർമാരെ ഭീഷണിപ്പെടുത്തി
കണ്ണൂർ ഏരുവേശി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ വോട്ടർമാരെ വഴിയിൽ തടഞ്ഞ് ഭീഷണിപ്പെടുത്തിയത് സംഘർഷത്തിൽ കലാശിച്ചു. വാഹനങ്ങൾ അടക്കം തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. പൊലീസ് നിഷ്‌ക്രിയമായി നോക്കിനിന്നെന്ന് ആരോപണമുണ്ട്. തിരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്‌കരിച്ചു.
ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ, സ്ഥിരം സമിതി അധ്യക്ഷ ഷൈല ജോയി, ഡിസിസി സെക്രട്ടറി ജോജി വട്ടോളി, യൂത്ത് കോൺഗ്രസ് നേതാവ് കെ.പി.ലിജേഷ് എന്നിവർക്ക് മർദനമേറ്റു. സജീവ് ജോസഫ് എംഎൽഎയെ കൈയേറ്റം ചെയ്‌തെന്നും പരാതിയുണ്ട്. മർദനമേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
കോൺഗ്രസിന് ഭൂരിപക്ഷമുള്ള ബാങ്ക് 2017ൽ ആണു സിപിഎം പിടിച്ചെടുത്തത്. മുഴുവൻ വോട്ടർമാർക്കും സംരക്ഷണം നൽകണമെന്നു ഹൈക്കോടതി വിധിയുണ്ടായിരുന്നു. രാവിലെ 10.30 വരെ ക്യൂവിൽനിന്ന് വോട്ട് ചെയ്‌തെങ്കിലും സംഘർഷം രൂപപ്പെട്ടു.
അക്രമത്തിനു പൊലീസ് കൂട്ടുനിന്നതായി സജീവ് ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ ജീർണിച്ച രാഷ്ട്രീയമാണ് കണ്ടതെന്നും എംഎൽഎ ആരോപിച്ചു.




