- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർലൈനിന് കേന്ദ്രാനുമതി കിട്ടുമെന്നത് പിണറായിയുടെ വ്യാമോഹം മാത്രം; ഇനിയെങ്കിലും മാസ് ഡയലോഗടി മുഖ്യമന്ത്രി അവസാനിപ്പിക്കണം; ജനദ്രോഹകരമായ ഒരുപദ്ധതിക്കും മോദി സർക്കാർ അനുവാദം നൽകില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാമോഹം മാത്രമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇനിയെങ്കിലും മാസ് ഡയലോഗടി മുഖ്യമന്ത്രി അവസാനിപ്പിക്കണം. ജനങ്ങൾക്ക് ദ്രോഹമായി തീരുന്ന ഒരു പദ്ധതിക്കും നരേന്ദ്ര മോദി സർക്കാർ അനുവാദം നൽകില്ല എന്നത് നേരത്തേ വ്യക്തമാക്കിയതാണ്.
ജനങ്ങളെ പറ്റിക്കുന്ന പരിപാടി പിണറായി വിജയൻ അവസാനിപ്പിക്കണം. സംസ്ഥാനത്ത് അതിവേഗ ട്രെയിനായ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തും. മൂന്നു വർഷമായി പദ്ധതിയുടെ ഡിപിആർ പൂർത്തിയാക്കാൻ കെറെയിൽ കോർപറേഷന് സാധിച്ചില്ല. പദ്ധതിയുടെ പേരിൽ കണ്ണായ പല സ്ഥലങ്ങളിലും വിലയിടിയാൻ സാധ്യതയുണ്ട്. അതിൽ ആർക്കാണ് ലാഭം ഉണ്ടാകുന്നത്? കേന്ദ്ര സർക്കാരിന്റെ പേരു പറഞ്ഞ് ജനങ്ങളെ ദുരിതത്തിലാക്കുന്ന പദ്ധതി നടപ്പാക്കാം എന്ന് കരുതേണ്ട.
പത്തു വോട്ടിനു വേണ്ടി മുസ്‌ലിം ലീഗിനെ വെള്ളപൂശാനാണ് സിപിഎമ്മിന്റെ പുതിയ ശ്രമം. എം വിഗോവിന്ദൻ പറഞ്ഞതുകൊണ്ടു മാത്രം ലീഗ് വർഗീയ പാർട്ടിയല്ലാതാകില്ല. ലീഗിനെ വെള്ളപൂശാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം ഇഎംഎസിനോട് പോയി സഖാക്കൾ മാപ്പു പറയട്ടെയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.




