- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ രേഖകൾ വഴി ഭൂമി ഇടപാട് നടത്തിയ 3 പ്രതികൾ പിടിയിൽ
കൊച്ചി: വ്യാജ രേഖകൾ ഉണ്ടാക്കി ഭൂമി ഇടപാട് നടത്താൻ ശ്രമിച്ച കേസിലെ 3 പ്രതികളെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തു. കൊച്ചി ചുള്ളിക്കൽ സ്വദേശി കെ എം സന്തോഷ് കുമാർ (69 വയസ്സ്), മട്ടാഞ്ചേരി പനയപ്പള്ളി സ്വദേശി അബു. കെ. വൈ (55 വയസ്സ്), പള്ളുരുത്തി സ്വദേശി സുന്ദരൻ പി വി (58 വയസ്സ്) എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കേസ്സിലെ ഒന്നാം പ്രതിയായ സന്തോഷ് കുമാറിൽ നിന്നും വസ്തു വാങ്ങിയ ആൾ സ്ഥലം പോക്കുവരവു ചെയ്യുന്നതിനായി മട്ടാഞ്ചേരി വില്ലേജ് ഓഫീസിൽ സമർപിച്ച രേഖകൾ വ്യാജമാണെന്ന് മനസ്സിലാക്കിയ വില്ലേജ് ഓഫീസർ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും മട്ടാഞ്ചേരി പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പ്രതികൾ മട്ടാഞ്ചേരി വില്ലേജ് ഓഫീസറുടെ ഒപ്പും സീലും വ്യാജമായി പതിച്ച് തണ്ടപ്പേർ അക്കൗണ്ട്, കരമൊടുക്കിയ രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവ വ്യാജമായി ഉണ്ടാക്കുകയായിരുന്നു.
തുടർന്ന് സ്ഥലം മറ്റൊരാൾക്ക് വില്പന നടത്തി രജിസ്റ്റർ ചെയ്ത്, വാങ്ങിയ ആൾ സ്ഥലം പോക്കുവരത്തു ചെയ്യുന്നതിനായി വില്ലേജ് ഓഫീസിൽ സമർപ്പിച്ചപ്പോൾ ആണ് രേഖകളെല്ലാം വ്യാജമാണെന്ന് മനസ്സിലായത്. ഒന്നാം പ്രതി സ്ഥലം വില്പന നടത്തുന്നതിന് സ്ഥിരമായി സ്ഥലം ഇടപാടുകൾ നടത്തിവരുന്ന രണ്ടും മൂന്നും പ്രതികളെ ഏല്പിക്കുകയും രണ്ടും മൂന്നും പ്രതികൾ ഇതിനായി രേഖകൾ വ്യാജമായി ഉണ്ടാക്കുകയും സ്ഥലം കച്ചവടം ചെയ്യുകയുമായിരുന്നു.
ഈ മാസം 11 ന് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുന്നതിനിടയിൽ 2 ഉം 3 ഉം പ്രതികളെ 13 ആം തിയ്യതിയും തുടർന്ന് ഒന്നാം പ്രതിയെ ഇന്ന് രാവിലെയും പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. മട്ടാഞ്ചേരി അസ്സിസ്റ്റന്റ് കമ്മീഷണർ മനോജ്. കെ. ആറി ന്റെ നിർദ്ദേശാനുസരണം മട്ടാഞ്ചേരി പൊലീസ് സ്റ്റേഷ9 ഇൻസ്‌പെക്ട4 തൃതീപ് ചന്ദ്രന്റെ നേതൃത്വത്തിൽ എസ്. ഐ. ഹരിശങ്കരർ.ഒ. എസ്, എഎസ്ഐ നാരായണൻ കുട്ടി, എഎസ്ഐ സത്യൻ , സിവിൽ പൊലീസ് ഓഫീസർ മാരായ വിനോദ്, മേരി ജാക്വിലിൻ , പ്രിൻസൻ യേശുദാസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ കുറ്റകൃത്യത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും, പ്രതികൾ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ കൂടുതൽ ചെയ്തിട്ടുണ്ടോ എന്നും, വ്യാജമായി രേഖകൾ ഉണ്ടാക്കുന്ന സ്ഥലവും മറ്റും കണ്ടെതുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.




