തലശേരി:പിണറായി പൊലിസ് സ്റ്റേഷൻ പരിധിയിലെ കുഞ്ഞിപള്ളിക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന വീടിന് തീവെച്ചു നശിപ്പിച്ച സംഭവത്തിൽ പിണറായി പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് പൊലിസിന് വീട്ടുടമ നൽകിയ പരാതിയിൽ പറയുന്നു.

കുഞ്ഞിപ്പള്ളിക്ക് സമീപം താമസിക്കുന്ന അസ്ലമിന്റെ വീടിനാണ് ഞായറാഴ്‌ച്ച പുലർച്ചെ തീ വെച്ചത്. വീടിന്റെ മുൻ വശത്തെ കട്ടിളയും, ജനൽ ഫ്രെയിമുകളും, മറ്റു കൂട്ടിയിട്ട മരങ്ങളും, കോൺക്രീറ്റിനു ഉപയോഗിച്ച മുളകളുമടക്കം കത്തിനശിച്ചു. കണ്ണൂരിൽ നിന്നെത്തിയ ഡോഗ് സ്്ക്വാഡും ഫോറൻസിക് സംഘവും പരിശോധന നടത്തി.

വീടിന് സമീപത്തെ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു. പെട്രോൾ ഉപയോഗിച്ചാണ് തീവെച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. വ്യക്തി വൈരാഗ്യമാണോ അക്രമത്തിന് കാരണമെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്