- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിനു തീപിടിച്ചു യുവാവ് വെന്തു മരിച്ച സംഭവം; അപകടകാരണം കണ്ടെത്താനായില്ല: കാറിന് സാങ്കേതിക തകരാറില്ലെന്ന് മോട്ടോർ വാഹനവകുപ്പ്
മാവേലിക്കര: കണ്ടിയൂർ അമ്പലമുക്കിൽ അർധരാത്രി കാറിനു തീപിടിച്ചു യുവാവ് വെന്തു മരിച്ച സംഭവത്തിൽ അപകടകാരണം കണ്ടെത്താനായില്ല. കാറിനു സാങ്കേതിക തകരാർ ഇല്ലായിരുന്നു എന്നാണ് മോട്ടർ വാഹന വകുപ്പിന്റെ പരിശോധന റിപ്പോർട്ട്. പരിശോധന തുടരുകയാണ്. എന്നിവയുടെ ഭാഗങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.
അപകട കാരണം കണ്ടെത്താൻ ഫൊറൻസിക് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണു പൊലീസ്. വാഹനത്തിനുള്ളിൽ നിന്നു ലൈറ്റർ, ഇൻഹേലർ എന്നിവയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. മാവേലിക്കര ഗവ.ഗേൾസ് സ്‌കൂളിനു സമീപം കംപ്യൂട്ടർ സ്ഥാപനം നടത്തുന്ന ചെന്നിത്തല കാരാഴ്മ പിണറ്റുംകാട്ടിൽ കൃഷ്ണ പ്രകാശാണ് (കണ്ണൻ -35) മരിച്ചത്.
പന്തളത്ത് കംപ്യൂട്ടർ സർവീസിനു ശേഷം കൃഷ്ണ പ്രകാശ് തിരികെ വീട്ടിലേക്കു കടക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. കൃഷ്ണപ്രകാശ് വാടകയ്ക്ക് താമസിക്കുന്ന കണ്ടിയൂർ അമ്പലമുക്ക് ജ്യോതി എന്ന വീടിന്റെ ഗേറ്റിനു സമീപം ഇന്നലെ അർധരാത്രി 12.15 നാണ് കാറിനു തീപിടിച്ചത്. അവിവാഹിതനായ കൃഷ്ണപ്രകാശും ജ്യേഷ്ഠൻ ശിവപ്രകാശും മാത്രമാണു വീട്ടിൽ താമസിക്കുന്നത്. ശബ്ദം കേട്ടു ശിവപ്രകാശ് ഓടിയെത്തിയപ്പോഴേക്കും തീ ആളിപ്പടർന്നു.
കാറിൽ നിന്നു പുറത്തേക്ക് ഇറങ്ങാൻ കൃഷ്ണപ്രകാശ് ശ്രമിക്കുന്നതു കണ്ടതായി ശിവപ്രകാശ് പൊലീസിനോടു പറഞ്ഞു. സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും കാർ പൂർണമായും തീയിൽ അമർന്നു. അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി ഏറെ പരിശ്രമിച്ചാണു തീയണച്ചത്. പരേതനായ കെ.തങ്കപ്പൻപിള്ളയുടെയും രതിയമ്മയുടെയും (ഡൽഹി) മകനാണ് കൃഷ്ണ പ്രകാശ്. സഹോദരി: കാർത്തിക (പുണെ). സംസ്‌കാരം ഇന്ന് നടക്കും.



