- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൺസുഹൃത്തിനെ പൊലീസ് പിടികൂടി; വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ അസഭ്യം പറഞ്ഞും അതിക്രമം നടത്തിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടി
ചങ്ങനാശ്ശേരി: ആൺസുഹൃത്തിനെ പിടികൂടിയതിന്റെ പേരിൽ പൊലീസിനെ അസഭ്യം പറഞ്ഞും അതിക്രമം കാട്ടിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടി. ശനിയാഴ്ച വൈകീട്ട് നാലിന് തൃക്കൊടിത്താനം കൈലാത്തുപടിക്കു സമീപമാണ് സംഭവം. പല കേസുകളിൽ പ്രതിയായ ഗോശാലപ്പറമ്പിൽ വിഷ്ണുവിനെ (19) പിടികൂടാനെത്തിയപ്പോഴാണ് പെൺകുട്ടിയുടെ പരാക്രമം. തൃക്കൊടിത്താനം എസ്.എച്ച്.ഒ. ജി.അനൂപ്, സി.പി.ഒ. ശെൽവരാജ് എന്നിവരുടെ നേരേയാണ് പെൺകുട്ടി ചീത്തവിളിയും കൈയേറ്റവും നടത്തിയത്.
വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. ബാറിൽ അക്രമം നടത്തിയതുൾപ്പെടെയുള്ള കേസ് ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവാവിന്റെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ടതായി തൃക്കൊടിത്താനം പൊലീസിനു രഹസ്യവിവരംകിട്ടി. തൃക്കൊടിത്താനം എസ്.എച്ച്.ഒ. അനൂപ് ഡ്രൈവർക്കൊപ്പം സ്ഥലത്തെത്തി. പൊലീസ് ചോദ്യംചെയ്യുകയും വിഷ്ണുവിനെ അറസ്റ്റുചെയ്ത് ജീപ്പിൽ കയറ്റുകയും ചെയ്തു. ഈസമയം വിഷ്ണുവിനൊപ്പം പെൺകുട്ടിയും ഉണ്ടായിരുന്നു. വിഷ്ണുവിനെ അറസ്റ്റഅ ചെയ്തതോടെ പെൺകുട്ടിയുടെ സ്വഭാവം മാറി.
വിഷ്ണുവിനെ ജീപ്പിൽനിന്നു ഇറക്കിവിടണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടി അതിക്രമം നടത്തിയതെന്ന് എസ്.എച്ച്.ഒ. പറഞ്ഞു. സംഭവമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തി. സ്റ്റേഷനിൽനിന്നുമെത്തിയ ശെൽവരാജ് ജീപ്പിന്റെ സൈഡിൽനിൽക്കുമ്പോൾ പെൺകുട്ടി ജീപ്പിന്റെ ഡോറടച്ചു. ഡോറിനിടയിൽപ്പെട്ട് ശെൽവരാജിന്റെ കൈപ്പത്തിക്കു പരിക്കേറ്റു. ശെൽവരാജിനെ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി.



