- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിൻ യാത്രയ്ക്കിടെ സഹയാത്രികരായ ബന്ധുക്കൾ ചേർന്ന് ട്രെയിനിനടിയിൽ കെട്ടിയിട്ടു; യുവാവ് ശ്വാസം മുട്ടി മരിച്ചു
ചെന്നൈ: ട്രെയിൻ യാത്രയ്ക്കിടെ സഹയാത്രികരായ ബന്ധുക്കൾ ചേർന്ന് സീറ്റിനടിയിലെ കമ്പിയിൽ കെട്ടിയിട്ടതിനെ തുടർന്ന് യുവാവ് ശ്വാസംമുട്ടി മരിച്ചു. ഛത്തീസ്‌ഗഡ് സ്വദേശി പ്രകാശ് (25) ആണ് മരിച്ചത്. കൊച്ചുവേളി-ഗൊരഖ്പൂർ രപ്തി സാഗർ എക്സ്‌പ്രസിൽ ബുധനാഴ്ചയാമ് സംഭവം. ട്രെയിൻ രാത്രി 11.30ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇയാളുടെ ബന്ധുവായ രാംകുമാറിനെയും 15 വയസ്സുകാരനെയും കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
ഛത്തീസ്‌ഗഡിൽ നിന്നും പാറമടയിൽ ജോലിക്കായി ബന്ധുക്കൾക്കൊപ്പമാണ് പ്രകാശ് ഈറോഡിലെത്തിയത്. എന്നാൽ, ഇയാൾ മാനസികാസ്വാസ്ഥ്യം നേരിടുന്നയാളാണെന്നു ബോധ്യമായതോടെ കരാറുകാരൻ തിരിച്ചയച്ചു. യാത്രയ്ക്കിടെ പ്രകാശ് ബഹളം വച്ചതോടെ ഇരുവരും ചേർന്ന് കൈകളും കാലുകളും കയറുകൊണ്ട് ബന്ധിച്ചു സീറ്റിനടിയിലുള്ള ഇരുമ്പ് ദണ്ഡിൽ കഴുത്ത് ബലമായി കെട്ടിയിട്ടു. കഴുത്തുമുറുകിയതോടെ ശ്വാസംകിട്ടാതെ പ്രകാശ് മരിക്കുകയായിരുന്നു.



