- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാത്യു കുഴൽനാടന്റെ പരാതി നികുതി സെക്രട്ടറിക്ക് കൈമാറി; വീണ വിജയന്റെ കമ്പനി 1.72 കോടിക്ക് ഐ ജി എസ് ടി അടച്ചോയെന്ന് ജിഎസ്ടി കമ്മീഷണറേറ്റ് പരിശോധിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിക്കെതിരായ മാത്യു കുഴൽനാടന്റെ നികുതി വെട്ടിപ്പ് പരാതി നികുതി സെക്രട്ടറിക്ക് കൈമാറി. ധനമന്ത്രിയാണ് പരാതി നികുതി വകുപ്പ് സെക്രട്ടറിക്ക് കൈമാറിയത്. ജിഎസ്ടി കമ്മീഷണറേറ്റ് പരാതി പരിശോധിച്ച് നടപടിയെടുക്കും. ശശിധരൻ കർത്തയുടെ സിഎംആർഎൽ കമ്പനിയിൽ നിന്ന് വീണയുടെ എക്‌സാലോജിക് കമ്പനിക്ക് കിട്ടിയ 1.72 കോടിക്ക് ഐജിഎസ്ടി അടച്ചോയെന്ന് പരിശോധിക്കണം എന്നായിരുന്നു മാത്യു കുഴൽനാടന്റെ ആവശ്യം.
പരിശോധിക്കുക' എന്ന കുറിപ്പോടെ പരാതി നികുതി സെക്രട്ടറിക്ക് കൈമാറിയിരിക്കുകയാണ്. വീണ ഐ.ജി.എസ്.ടി അടച്ചോയെന്ന് പരിശോധിക്കണമെന്നായിരുന്നു കുഴൽനാടന്റെ പരാതി. വിവാദ കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതു കൂടാതെ മുൻ വർഷങ്ങളിൽ 81.48 ലക്ഷം രൂപ വേറെയും വാങ്ങിയതായി രേഖകളുണ്ടെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം.
1.72 കോടി രൂപ സേവനത്തിനായി നൽകിയതാണെങ്കിൽ 18 ശതമാനം തുക, അതായത് 30.96 ലക്ഷംരൂപ ഐജിഎസ്ടി അടയ്‌ക്കേണ്ടതാണ്. എന്നാൽ അതിന്റെ രേഖ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഐജിഎസ്ടി അടച്ചിട്ടില്ല എന്നതിനർഥം ഇതു പൊളിറ്റിക്കൽ ഫണ്ടിങ്ങാണ് എന്നാണ്. കേരളത്തിനു കിട്ടാനുള്ള ജിഎസ്ടി മുഴുവൻ പിടിച്ചെടുക്കുമെന്നു പറഞ്ഞു ധനമന്ത്രി ഇച്ഛാശക്തിയുണ്ടെങ്കിൽ പണം വീണ്ടെടുക്കുകയാണ് ചെയ്യേണ്ടതെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഐ.ജി.എസ്.ടി അടച്ചുവെന്ന് തെളിയിച്ചാൽ മാത്യു കുഴൽനാടൻ പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം പൊതുജന സമക്ഷം മാപ്പ് പറയണമെന്നും മുൻ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ. ബാലൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം തെളിയിച്ചാൽ മാപ്പ് പറയാൻ തയ്യാറാണെന്ന് മാത്യു കുഴൽ നാടൻ മറുപടി പറഞ്ഞിരുന്നു.




