കുമളി: എക്സൈസ് ഉദ്യോഗസ്ഥർ കുമളി ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി ആലപ്പുഴ സ്വദേശികളായ അഞ്ചു യുവാക്കൾ പിടിയിലായി. ഇവരിൽ നിന്നും 5.2 ഗ്രാം എം.ഡി.എം.എ. കണ്ടെത്തി. ആലപ്പുഴ ചേർത്തല പാണാവള്ളി പൂച്ചാക്കൽ പാലാങ്ങിനിഗർത്ത് അഭിജിത് പ്രദീപ് (28), മേൽപൂച്ചാക്കൽ പനച്ചിക്കൽ എം.ബി. ഹരികൃഷ്ണൻ (26), മേൽപൂച്ചാക്കൽ അമൃതാലയം എ. അനന്തു (24), മേൽപൂച്ചാക്കൽ ചിറയിൽ സന്ദീപ് ഹരി (24) മേൽപൂച്ചാക്കൽ തോണികണ്ടത്തിൽ വി. ഇഗ്നേഷ് (28) എന്നിവരാണ് പിടിയിലായത്.

ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിൽ നിന്നും ലഹരിയുമായി എത്തിയ യുവാക്കൾ കുടുങ്ങിയത്. കാറിലെത്തിയ സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയംതോന്നിയ ഉദ്യോഗസ്ഥർ വാഹനം വിശദമായി പരിശോധിച്ചതോടെയാണ് എം.ഡി.എം.എ. കണ്ടെത്തിയത്. അഞ്ചുപേരുംകൂടി 25,000 രൂപ മുടക്കിയാണ് എം.ഡി.എം.എ. വാങ്ങിയതെന്ന് മൊഴി നൽകിയിട്ടുണ്ട്.

പ്രതികളെയും തൊണ്ടിവസ്തുക്കളും, വാഹനവും കേസ് രേഖകളും വണ്ടിപ്പെരിയാർ എക്‌സൈസ് റേഞ്ച് ഓഫീസിനു കൈമാറി. പീരുമേട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. വിജയകുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഡി. സതീഷ് കുമാർ, തോമസ് ജോൺ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എ.ഷിയാദ്, കെ.എൻ. അജേഷ്‌കുമാർ, എസ്.ഷിബിൻ, എ.ഡി. ജയ്സൺ, ഡ്രൈവർ ജയിംസ് എന്നിവർ പങ്കെടുത്തു.