കൊച്ചി: മാസപ്പടി വിവാദത്തേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ഓണാശംസകൾ നേർന്ന് മന്ത്രി മുഹമ്മദ് റിയാസ്. ആലുവ പാലസിലും കളമശേരിയിലുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടായിരുന്നു മന്ത്രിയുടെ മറുപടി.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സ്വകാര്യ കമ്പനിയിൽനിന്ന് 1.72 കോടി രൂപ ഒരു വർഷത്തിനിടെ മാസപ്പടിയായി വാങ്ങിയെന്നായിരുന്നു ആദായ നികുതി വകുപ്പ് തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തൽ. സംഭവത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.