- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിർത്തി കടന്ന് എത്തുന്ന കോഴി വാഹനങ്ങളിൽ ഉള്ള കോഴികളുടെ എണ്ണം കൃത്യമായി നോക്കുന്നില്ല; അറവു മാടുകളുടെ വാഹനവും കൈക്കൂലി വാങ്ങി വാഹനം കടത്തിവിടുന്നെന്ന് പരാതി; ചെക്ക്പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; പണം കണ്ടെത്തി റെയ്ഡുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളിൽ വിജിലൻലസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ ട്രഷർ ഹണ്ട് എന്ന പേരിലാണ് പരിശോധന നടക്കുന്നത്.
സ്പെഷ്യൽ യൂണിറ്റുകളുടെ ചുമതലയുള്ള ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലാണ് പരിശോധന. അതിർത്തി ചെക്ക്പോസ്റ്റുകളിലും മൃഗസംരക്ഷണ, മോട്ടോർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകളിലുമാണ് റെയ്ഡ. ഓണക്കാലത്ത് അതിർത്തി കടന്നുവരുന്ന ചരക്ക് വാഹനങ്ങൾ പലതും മതിയായ പരിശോധനകൾ ഇല്ലാതെയാണ് ഉദ്യോഗസ്ഥർ കടത്തിവിടുന്നതെന്ന് വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പ്രതിഫലമായി വൻ തുക കൈക്കൂലി വാങ്ങുന്നതായും പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
പാറശ്ശാല ചെക്ക് പോസ്റ്റിൽ നിന്ന് വിജിലൻസ് 11,900 രൂപ പിടിച്ചെടുത്തു. സമീപത്തെ ടയറർ കടയിൽ ടയറിനിടയിൽ ഒളിപ്പിച്ചിരുന്ന രൂപയാണ് പിടിച്ചെടുത്തത്. വാളയാർ ചെക്ക് പോസ്റ്റിൽ നിന്ന് 85,000 രൂപ പിഴയീടാക്കി. വേലന്താവളത്ത് നിന്ന് 4,000 രൂപയും വിജിലൻസ് പിടിച്ചെടുത്തു. 39 അതിർത്തി ചെക്ക് പോസ്റ്റിലും 19 കന്നുകാലി ചെക്ക് പോസ്റ്റിലും 12 മോട്ടോർ വാഹന വകുപ്പിന്റെ ചെക് പോസ്റ്റിലുമാണ് പരിശോധന.
ഉദ്യോഗസ്ഥർ കൈക്കൂലിവാങ്ങി പരിശോധന നടത്താതെ വാഹനങ്ങൾ കടത്തി വിടുന്നുവെന്ന വിവരത്തിലാണ് പരിശോധന. ഇടുക്കിയിലെ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നീ ചെക്ക് പോസ്റ്റുകളിലും വിജിലൻസ് പരിശോധന നടത്തി. മൃഗ സംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റുകളിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
അതിർത്തി കടന്ന് എത്തുന്ന കോഴി വാഹനങ്ങളിൽ ഉള്ള കോഴികളുടെ എണ്ണം കൃത്യമായി നോക്കാത്ത സാഹചര്യമാണുള്ളതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. അറവു മാടുകളുടെ എണ്ണത്തിലും ഇതാണ് സ്ഥിതി. പ്രതിരോധ കുത്തി വയ്‌പ്പ് സംബന്ധിച്ച പരിശോധനയും കൃത്യമായി നടക്കുന്നില്ല, കുമളി, കമ്പംമെട്ട്, ബോഡി മെട്ട് എന്നിവിടങ്ങളിലാണ് മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റ് ഉള്ളത്.



