- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചലച്ചിത്ര അക്കാദമി ചെയർമാന്റേത് മാടമ്പി സംസ്കാരം; രഞ്ജിത്ത് ചരിത്രം പഠിക്കണം: സി ദിവാകരൻ
തിരുവനന്തപുരം: കേരളത്തിന്റെ യഥാർത്ഥ നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കരെ അപമാനിക്കുന്ന പരാമർശം നടത്തിയ ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് തെറ്റുതിരുത്തണമെന്നും ചരിത്രം പഠിക്കണമെന്നും മുന്മന്ത്രി സി ദിവാകരൻ ആവശ്യപ്പെട്ടു
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സുവർണ്ണ ജ്വാലയായ മൂക്കുത്തി സമരം അച്ചിപ്പുടവ് സമരം എന്നിവ നടത്തിയ നവോത്ഥാന നായകനെ ചവർ എന്ന് പറഞ്ഞ ആക്ഷേപിക്കുന്നത് കേവലം അല്പത്തരമാണ്. വിവരമില്ലായ്മ ഒരു അലങ്കാരമായി ഇനിയെങ്കിലും രഞ്ജിത്തുകൊണ്ട് നടക്കരുത്.
മലയാള സിനിമയിൽ ദേവാസുരം പോലെയുള്ള സവർണ്ണ മാടമ്പി ഫ്യൂഡലിസ്റ്റ് സിനിമകൾ മാത്രം എടുത്തു പരിചയമുള്ള വ്യക്തിക്ക് അവർണ്ണന്റെ സായുധ സമര പോരാട്ടങ്ങൾക്ക് വീര്യം നൽകിയ മഹാത്മാവിനെ കേവലം ചവർ എന്ന തോന്നുന്നത് സ്വാഭാവികം. പക്ഷേ ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന മഹനീയ സ്ഥാനത്ത് ഇരിക്കുന്ന രഞ്ജിത്ത് ആസ്ഥാനത്തിന്റെ മഹത്വം ഓർക്കണം ഇയാൾ ഇടതുപക്ഷ രാഷ്ട്രീയത്തിന് ഇദ്ദേഹം ഒരു കളങ്കമാണെന്നും സി ദിവാകരൻ അഭിപ്രായപ്പെട്ടു എത്രയും പെട്ടെന്ന് ഇദ്ദേഹത്തെ ഈ ആസ്ഥാനത്തുനിന്ന് മാറ്റാൻ തയ്യാറാകണമെന്നും ദിവാകരൻ പറഞ്ഞു. സാമൂഹ്യ മുന്നേറ്റ മുന്നണി സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയായ നിശാഗന്ധി അഡിറ്റോറിയത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘടന ചെയർമാൻ കെ പി അനിൽദേവ് ,അദ്ധ്യക്ഷത വഹിക്കുകയും എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ജിസ്മോൻ ശിവഗിരി സന്യാസിമാരായ സ്വാമി വി ശ്രുതാനന്ദ, സ്വാമി പ്രണവാനന്ദ, ബ്രഹ്‌മചാരി സജിവ് നാണു എന്നിവർ സംസാരിച്ചു




