- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ ഏതു സമയവും കൊല്ലപ്പെട്ടേക്കും, ഒന്നുകിൽ ബോംബെറ്, അല്ലെങ്കിൽ വാഹനാപകടം: ആശങ്കയോടെ ചിത്രലേഖ; നീതി ലഭിക്കാൻ അനിശ്ചിത കാല സത്യാഗ്രഹം തുടങ്ങി
കണ്ണൂർ: താൻ ഏതുനിമിഷവും കൊല്ലപ്പെടുമെന്ന് ആശങ്കയുണ്ടെന്ന് ദളിത് യുവതിയും ഓട്ടോറിക്ഷ ഡ്രൈവറുമായ എരമംഗലത്ത് ചിത്രലേഖ പറഞ്ഞു. ചിറക്കൽ കാട്ടാമ്പള്ളിയിൽ വീടിനു മുൻപിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ച നശിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സത്യാഗ്രഹസമരം തുടങ്ങിയ പശ്ചാലത്തലത്തിൽ സംസാരിക്കുകയായിരുന്നു അവർ.
വീട്ടുമുറ്റത്ത് നിർത്തിയിട്ട തന്റെ ഓട്ടോറിക്ഷ കത്തിച്ച സി പി എം പ്രവർത്തകരുടെ ഫോട്ടോ ചൂണ്ടിക്കാണിച്ചിട്ടും വളപട്ടണം പൊലിസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ചിത്രലേഖ പറഞ്ഞു. ഓട്ടോറിക്ഷ കത്തിച്ചതോടെ തന്റെ ആകയുള്ള ഉപജീവനവും നഷ്ടമായിരിക്കുകയാണ്. താൻ ഏതു നിമിഷവും കൊല്ലപ്പെടുമെന്ന് ആശങ്കയുണ്ട്. ഒന്നുകിൽ ഒരു വാഹനാപകടം, അല്ലെങ്കിൽ ബോംബെറ്. തന്റെ ജീവിതത്തിന്റെ കാര്യത്തിൽ ഒരു ഉറപ്പുമില്ലെന്നും ചിത്രലേഖ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കാട്ടാമ്പള്ളിയിലെ വീടിനു മുൻപിൽ ചിത്രലേഖ വിവിധ സംഘടനകളുടെ പിൻതുണയോടെ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം വി. ആർ അനൂപ് തൃശൂർ ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ കത്തിച്ചതിനു പിന്നിൽ സി.പി. എം പ്രവർത്തകരാണെന്ന് ദളിത് യുവതിയായ ചിത്രലേഖ നേരത്തെ ആരോപണമുന്നയിച്ചിരുന്നു. തനിക്ക് സ്വസ്ഥമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും സി.പി. എം പ്രവർത്തകർ വധഭീഷണിമുഴക്കുകയാണെന്നും ചിത്രലേഖ ആരോപിച്ചിട്ടും പൊലിസ് നടപടിയെടുക്കാത്തത് പ്രബുദ്ധകേരളത്തിന് അപമാനമാണെന്നും വി. ആർ അനുപ് പറഞ്ഞു.
കഴിഞ്ഞ മാസം 25ന് ചിറക്കൽ കാട്ടാമ്പള്ളിയിൽ വീടിനു മുൻപിൽ നിർത്തിയിട്ട ചിത്രലേഖയുടെ ഓട്ടോറിക്ഷയാണ് ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചത്. ഏകവരുമാന മാർഗമായ ഓട്ടോറിക്ഷയാണ്കത്തിനശിച്ചത്. സത്യഗ്രഹസമരത്തിൽ കുഞ്ഞമ്പു കല്യാശേരി, സി.ബാലകൃഷ്ണൻ, വിനോദ് കുമാർ രാമന്തളി, പള്ളിപ്രം പ്രസന്നൻ, ചന്ദ്രാംഗതൻ, മൃദുല ഭവാനി എന്നിവർ പ്രസംഗിച്ചു. എന്നാൽ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി വരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്ന് വളപട്ടണം പൊലിസ് അറിയിച്ചു.




