- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിവരാവകാശ നിയമത്തിൽ ഉദ്യോഗസ്ഥർക്ക് കൂടുതൽ അവബോധം വേണം; പൗരന്മാർക്ക് നൽകുന്ന അവകാശങ്ങൾ ദുരുപയോഗപ്പെടുത്തരുത്'; നിർദേശവുമായി സംസ്ഥാന വിവരാവകാശ കമീഷൻ
കാസർകോട്: വിവരാവകാശ നിയമത്തിൽ ഉദ്യോഗസ്ഥർക്ക് കൂടുതൽ അവബോധം വേണ്ടതുണ്ടെന്നും നിയമം പൗരന്മാർക്ക് നൽകുന്ന അവകാശങ്ങൾ ദുരുപയോഗപ്പെടുത്തരുതെന്നും സംസ്ഥാന വിവരാവകാശ കമീഷൻ. ജില്ലയിൽ നിന്നുള്ള രണ്ടാം അപ്പീൽ ഹർജികൾ തീർപ്പാക്കാൻ കലക്ടറേറ്റിൽ നടത്തിയ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു കമീഷണർമാരായ എ.എ.ഹക്കിമും കെ.എം.ദിലീപും.
വിവരം വെളിപ്പെടുത്തുന്നതിൽ താൽപര്യമില്ലാത്ത ഓഫീസർമാരുള്ളതുകൊണ്ടാണ് കമീഷനിൽ അപ്പീലുകൾ കൂടുന്നത്. ഇത്തരം ഓഫീസർമാർക്കെതിരെ കർശന നടപടിയുണ്ടാകും. പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ നീതി ലഭ്യമാക്കുന്നുവെന്നതും സർക്കാർ ഫയലുകളിലെ വിവരങ്ങൾ ഉറവിടത്തിൽ നിന്ന് യഥാർഥ രൂപത്തിൽ ലഭ്യമാകുന്നുവെന്നതുമാണ് വിവരാവകാശനിയമത്തിന്റെ പ്രത്യേകത. അഴിമതിയില്ലെന്ന് ഉറപ്പ് വരുത്തി പ്രവർത്തനങ്ങൾ സുതാര്യമാക്കുകയാണ് ലക്ഷ്യമെന്നും കമീഷണർമാർ പറഞ്ഞു. .
ഈ നിയമത്തിന് കീഴിൽ പൗരന്മാർക്ക് സർക്കാർ രേഖകൾ കാണുന്നതിനും കുറിപ്പുകൾ എഴുതിയെടുക്കാനും കോപ്പികൾ ആവശ്യപ്പെടാനും സാധിക്കും. വിവരാവകാശ നിയമം പൗരന്മാർക്ക് നൽകുന്ന അവകാശങ്ങൾ ദുരുപയോഗപ്പെടുത്തരുതെന്നും ശരിയായ രീതിയിൽ മാത്രം ഉപയോഗിക്കണമെന്നും പൊതുജനങ്ങളും ഉദ്യോഗസ്ഥരും തമ്മിലുള്ള സൗഹാർദ്ദപരമായ അന്തരീക്ഷമാണ് വിവരാവകാശനിയമത്തിലൂടെ ഉണ്ടാകേണ്ടതെന്നും കമീഷണർമാർ പറഞ്ഞു.
അപേക്ഷ ലഭിച്ചാൽ ഉടൻ വിവരങ്ങൾ നൽകണമെന്നാണ് നിയമം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥന് 30 ദിവസംവരെ സമയം നല്കും. ശേഷം ഓരോദിവസവും 250 രൂപ വീതം 25,000രൂപ പിഴ ഈടാക്കും. പൊതുബോധന ഓഫീസർമാരും ഒന്നാം അപ്പീൽ അധികാരികളും അച്ചടക്ക നടപടികൾക്ക് വിധേയരാകും.വിവരങ്ങൾ നൽകാത്തതിനാൽ അപേക്ഷകന് നഷ്ടം സംഭവിച്ചാൽ നഷ്ടപരിഹാരതുകയും നൽകേണ്ടിവരും
രേഖകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾക്ക് പകർപ്പ് എടുക്കുന്നതിന് ആവശ്യമായി വരുന്ന തുകമാത്രമാണ് പൊതുജനങ്ങൾ നൽകേണ്ടത്. വകുപ്പുകൾ ഈടാക്കുന്ന വ്യത്യസ്ത ഫീസുകൾ വിവരാവകാശത്തിന്റെ പരിധിയിൽ വരില്ലെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് കലക്ടറേറ്റിൽ നടത്തിയ തളിവെടുപ്പിൽ 18 പരാതിനെട്ട് പരാതികൾ പരിഗണിച്ചു. 17 പരാതികൾ തീർപ്പാക്കി. ജില്ലയിൽ നിന്നും കൂടുതൽ വിവരാവകാശം സംബന്ധിച്ച പരാതികൾ ലഭിക്കുന്നുണ്ടെന്നും കമീഷൻ കാര്യക്ഷമമായി പരാതികളിൽ ഇടപെട്ടു വരികയാണെന്നും കമീഷണർമാർ അറിയിച്ചു.
പച്ചക്കാട് ആർ.ഡി നഗറിലെ ജയശ്രീ വിവരംലഭിക്കാൻ കാസർകോട് താലൂക്ക് ഓഫീസിൽ 506 രൂപ അടക്കേണ്ടതില്ലെന്നും പകരം ഒൻപത് രൂപ അടച്ചാൽ വിവരങ്ങൾ ലഭിക്കുമെന്നും കമീഷണർ ഹക്കിം നിർദേശിച്ചു. 509 രൂപ അടക്കണമെന്ന പൊതുബോധന അധികാരിയുടെ ആവശ്യം നിയമപരമല്ല. ആവശ്യപ്പെട്ട വിവരങ്ങൾ (മൂന്ന് പേജ്) ഒൻപത് രൂപ ട്രഷറിയിൽ അടച്ചാൽ തിങ്കളാഴ്ച വിവരങ്ങൾ ലഭിക്കുമെന്ന് കമീഷണർ അറിയിച്ചു. കത്തിൽ 506 രൂപ അടച്ച് വിവരങ്ങൾ കൈപ്പറ്റണം എന്നാണ് രേഖപ്പെടുത്തിയിരുന്നത്.




