തിരുവനന്തപുരം: ഏത് പ്രതിസന്ധിയിലും കെഎസ്ആർടിസിയെ സർക്കാർ സംരക്ഷിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഒന്നാം പിണറായി വിജയൻ സർക്കാർ 4700 കോടി രൂപയാണ് കെഎസ്ആർടിസിക്ക് നൽകിയത്. ഈ സർക്കാർ ഇതുവരെ 4400 കോടി നൽകി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസിയെ ആധുനികവത്കരണത്തിലൂടെ കൂടുതൽ ജനകീയമായി മാറണം. ഇലക്ട്രിക് ബസുകൾ ഉൾപ്പടെ പുതിയ ബസുകൾ ഇറക്കും. കൊല്ലം, കൊട്ടാരക്കര ബസ് ഡിപ്പോകൾ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.