പറവൂർ: മരണാനന്തരം ശരീരം എറണാകുളം മെഡിക്കൽ കോളജിന് ദാനം ചെയ്യാൻ സമ്മതപത്രം നൽകി ദമ്പതികൾ. വടക്കേക്കര കട്ടത്തുരുത്ത് കുറുപ്പത്ത് ജോൺസൺ (54), ഭാര്യ സോഫിയ (48) എന്നിവരാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാൻ സമ്മതം അറിയിച്ചതും. ഇരുവരുടേയും സമ്മതപത്രം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഏറ്റുവാങ്ങി.

സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണു തീരുമാനത്തിനു പിന്നിലെന്നു ദമ്പതികൾ പറഞ്ഞു. സോഫിയ മുന്നോട്ടുവച്ച ആശയത്തെ ജോൺസൻ പിന്തുണയ്ക്കുകയായിരുന്നു. വിവാഹിതരായ രണ്ട് പെൺമക്കളും സമ്മതം നൽകി. കട്ടത്തുരുത്തിലും തുരുത്തിപ്പുറത്തും കോഴിക്കടകൾ നടത്തുന്ന, സാമൂഹിക പ്രവർത്തകനായ ജോൺസൻ ആതുരസേവന രംഗത്തും സജീവമാണ്.