- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ ബാങ്കിനു മുന്നിൽ മൃതദേഹമായി പ്രതിഷേധിച്ച് കുടുംബം; ബിനുവിന്റെ ഭാര്യയും രണ്ട് പെൺമക്കളും മൃതദേഹത്തിനൊപ്പം നാഗമ്പടത്തെ കർണ്ണാടക ബാങ്കിന് മുമ്പിലെത്തി
കോട്ടയം: വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ ബാങ്കിനു മുന്നിൽ മൃതദേഹമായി പ്രതിഷേധിച്ച് കുടുംബം. കുടിശിക മുടങ്ങിയതിനെ തുടർന്ന് ബാങ്കിലെ ജീവനക്കാരിൽ നിന്നും നിരന്തര ഭീഷണി നേരിട്ടതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് ആരോപണം. അയ്മനം സ്വദേശി ബിനുവാണ് ബാങ്കിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് തിങ്കളാഴ്ച ജീവനൊടുക്കിയത്. ബിനുവിന്റെ ഭാര്യയും രണ്ട് പെൺമക്കളും മൃതദേഹത്തിനൊപ്പം പ്രതിഷേധം നടക്കുന്ന നാഗമ്പടം റെയിൽവേ സ്റ്റേഷൻ റോഡിലെ ബാങ്കിന് മുന്നിലെത്തി.
കർണാടക ബാങ്ക് ജീവനക്കാരുടെ നിരന്തര ഭീഷണിയെതുടർന്നാണ് വ്യാപാരിയായ ബിനു ജീവനൊടുക്കിയതെന്നാണ് ആരോപണം. രണ്ടു മാസത്തെ കുടിശിക നൽകാൻ ബാക്കിയുണ്ടായിരുന്നതിനാൽ ബാങ്ക് ജീവനക്കാർ നിരന്തരം കടയിലെത്തി ബിനുവിനെ ഭീഷണിപ്പെടുത്തിയിരുന്നു. ബാങ്ക് മാനേജറായ പ്രദീപിൽ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ കുടിശിക എല്ലാം ബിനു അടച്ചിരുന്നുവെന്നും സൂചനയുണ്ട്. ഒരു മാസത്തെ കുടിശികയ്ക്ക് വേണ്ടിയായിരുന്നു സമ്മർദ്ദം.
കോട്ടയം കുടയംപടിയിൽ ക്യാറ്റ് വാക്ക് എന്ന പേരിൽ ചെരുപ്പ് കട നടത്തുകയായിരുന്നു ബിനു. നാഗമ്പടത്തെ കർണാടക ബാങ്കിൽനിന്ന് വ്യാപാര ആവശ്യത്തിനായി ഇദ്ദേഹം അഞ്ചുലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതിനു മുൻപും ഇതേ ബാങ്കിൽ നിന്നും വായ്പ എടുത്ത ബിനു കൃത്യമായി മുഴുവൻ തുകയും അടച്ചു തീർത്തിരുന്നു. തിങ്കളാഴ്ച രാവിലെയും ബാങ്കിൽ നിന്നുള്ള ജീവനക്കാർ എത്തി ഭീഷണിപ്പെടുത്തുകയും മേശവലിപ്പിൽ നിന്ന് പണം എടുക്കുകയും ചെയ്തുവെന്നും കുടുംബം ആരോപിക്കുന്നു.



