തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾക്കു പോലും സുഗമമായി വന്നുപോകാൻ സൗകര്യമുള്ള തുറമുഖമായിരിക്കും വിഴിഞ്ഞത്തേതെന്ന് തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവർകോവിൽ. ഒക്ടോബർ 15-ാം തീയതി വൈകുന്നേരം നാലുമണിക്ക് വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകശ്രദ്ധ നേടുന്ന ദിനമായി ആ ദിവസം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾക്കു പോലും സുഗമമായി വന്നുപോകാൻ സൗകര്യമുള്ള തുറമുഖമായിരിക്കും വിഴിഞ്ഞം. ദൈവത്തിന്റെ സ്വന്തംനാട് എന്ന് നാം വിശേഷിപ്പിക്കുന്ന കേരളത്തിൽ, ദൈവത്തിന്റെ അനുഗ്രഹം കനിഞ്ഞിറങ്ങിയ ഒരു കടലാണ് വിഴിഞ്ഞത്തുള്ളതെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര കപ്പൽച്ചാലിൽനിന്ന് 10 നോട്ടിക്കൽ മൈൽ അകലത്തിൽ കര ലഭിക്കുന്നു എന്ന പ്രത്യേകതയും വിഴിഞ്ഞത്തുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റ് തുറമുഖങ്ങളിലൊക്കെ കപ്പൽ വരാനുള്ള സൗകര്യം ഒരുക്കുന്നത് കോടിക്കണക്കിന് രൂപയുടെ ഡ്രെഡ്ജിങ് നടത്തിക്കൊണ്ടാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ഇവിടെ ഡ്രഡ്ജിങ് ആവശ്യമില്ല. 20 മീറ്ററിൽ കൂടുതൽ ആഴം സ്വാഭാവികമായി തന്നെയുണ്ട് എന്നതുകൊണ്ട് ലോകത്തിലെ ഏത് കപ്പലിനും അനായാസം വന്നുപോകാൻ സഹായിക്കും.

അന്താരാഷ്ട്ര കപ്പൽച്ചാലിൽനിന്ന് 10 നോട്ടിക്കൽ മൈൽ അകലത്തിൽ കര ലഭിക്കുന്നു എന്ന പ്രത്യേകതയും വിഴിഞ്ഞത്തുണ്ട്, മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്നതിന് ഉൾപ്പെടെ വിഴിഞ്ഞം തുറമുഖം സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.