- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിത്തു വിതരണ രേഖകളിൽ കൃത്രിമം കാണിച്ചു 2500 രൂപ തട്ടി; കൃഷി ഓഫിസർക്ക് മൂന്ന് വർഷം തടവും 20,000 രൂപ പിഴയും
മൂവാറ്റുപുഴ: കരിമ്പ് കൃഷിക്കുള്ള വിത്തു വിതരണ രേഖകളിൽ കൃത്രിമം കാണിച്ചു 2500 രൂപ തട്ടിയെടുത്ത കൃഷി ഓഫിസർക്ക് മൂന്ന് വർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. വിജിലൻസ് കോടതിയുടേതാണ് വിധി. ഇടുക്കി കാന്തല്ലൂർ കൃഷി ഓഫിസറായിരുന്ന മൂന്നാർ ജനറൽ ഹോസ്പിറ്റൽ ക്വാർട്ടേഴ്‌സിൽ പി. പളനിക്കാണ് ശിക്ഷ വിധിച്ചത്. അഞ്ചു കർഷകർക്കു കരിമ്പിൻ വിത്തു നൽകുന്നതിൽ ക്രമക്കേടു നടത്തി 2500 രൂപ തട്ടിയെടുത്തുവെന്നാണു കേസ്. അഴിമതി നിരോധന വകുപ്പു പ്രകാരം മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി എൻ.വി. രാജുവാണു ശിക്ഷ വിധിച്ചത്.
കേസിൽ രണ്ടാം പ്രതിയായി വിജിലൻസ് ഉൾപ്പെടുത്തിയിരുന്ന സീനിയർ അഗ്രികൾചറൽ അസിസ്റ്റന്റ് കെ. ഐസക്കിനെ കോടതി വിട്ടയച്ചു. ഇടുക്കി വിജിലൻസ് ഡിവൈഎസ്‌പി കെ.വി. ജോസഫ് രജിസ്റ്റർ ചെയ്ത കേസിൽ ഇടുക്കി വിജിലൻസ് ഇൻസ്‌പെക്ടർമാരായ എ.സി. ജോസഫ്, ജിൽസൺ മാത്യു എന്നിവരാണ് അന്വേഷണം നടത്തിയത്. ഇടുക്കി വിജിലൻസ് ഡിവൈഎസ്‌പി പി.ടി. കൃഷ്ണൻകുട്ടിയാണു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ വി.എ. സരിത ഹാജരായി. പി. പളനിയെ കരിമ്പുകൃഷിയുടെ ആനുകൂല്യങ്ങൾ തട്ടിയെടുത്തതിന്റെ പേരിൽ നേരത്തെയും വിജിലൻസ് കോടതി ശിക്ഷിച്ചിരുന്നു.



