- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ നഗരത്തിൽ യുവാവിനെ കുത്തിക്കൊന്നു; ഒപ്പമുണ്ടായിരുന്ന സഹോദരനും കുത്തേറ്റു: അടിപിടിയിൽ പരിക്കേറ്റ മൂന്നു പേർ ആശുപത്രിയിൽ
തൃശൂർ: തൃശൂർ നഗരത്തിൽ യുവാവിനെ കുത്തിക്കൊന്നു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ ശ്രീരാഗ് സംഭവ സ്ഥലത്ത് തന്നെ മരിക്കുക ആയിരുന്നു. ശ്രീരാഗിനെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ അടക്കം മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട ശ്രീരാഗിന്റെ സഹോദരനും കുത്തേറ്റു.
ഇന്നലെ രാത്രി 11.30 ദിവാൻജിമൂല പാസ്‌പോർട്ട് ഓഫിസിന് സമീപത്ത് വച്ചായിരുന്നു ആക്രമണം ഉണ്ടായത്. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ് , ശ്രീനേഗ്, പ്രതിയായ അൽത്താഫ് എന്നവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതിൽ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് അടി പിടിയിലുള്ള പരിക്കാണ്. പരിക്കുകൾ ഗുരുതരമല്ല.
ശ്രീരാഗും സംഘവും തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്‌ഫോമിലൂടെ പുറത്തേക്കിറങ്ങി ദിവാൻജിമൂല കോളനിക്കുള്ളിലൂടെ വരുമ്പോൾ ഇവരുടെ കൈയിലുണ്ടായിരുന്ന കവർ അൽത്താഫും സംഘവും പരിശോധിച്ചതോടെ തർക്കമായി. തുടർന്നായിരുന്നു കത്തിക്കുത്ത്. ശ്രീരാഗ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. കുത്തിയ അൽത്താഫിനും സംഘട്ടനത്തിൽ പരിക്കേറ്റു. ഇയാൾ സഹകരണ ആശുപത്രിയിൽ ചികിൽസയിലാണ്. പരിക്കേറ്റവരിൽ രണ്ടു പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.



