- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളമശേരിയിലെ കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ രണ്ടു പേരുടെ നില ഇപ്പോഴും ഗുരുതരം; ഡൊമനിക് മാർട്ടിനുമായി തെളിവെടുപ്പ് തുടർന്ന് പൊലീസ്; കൂടുതൽ പ്രതികളുണ്ടാകില്ലെന്ന നിഗമനത്തിലേക്ക് പൊലീസ്
കൊച്ചി: കളമശേരി സ്ഫോടനത്തിൽ പരിക്കേറ്റ രണ്ടു പേരുടെ നില ഇപ്പോഴും ഗുരുതരം. നാലു പേരാണ് മരിച്ചത്. അതിനിടെ കേസിൽ പ്രതി ഡൊമനിക് മാർട്ടിന്റെ തെളിവെടുപ്പ് ഇന്നും തുടരും. തമ്മനത്തെ വീട്ടിലടക്കം കൂടുതൽ സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്.
സ്ഫോടക വസ്തു നിർമ്മാണത്തിന് പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കടയിലടക്കമായിരുന്നു ഇന്നലെ തെളിവെടുപ്പ് നടത്തിയത്. കടക്കാരൻ മാർട്ടിനെ തിരിച്ചറിഞ്ഞിരുന്നു. സ്ഫോടനം നടന്ന് സാംമ്ര കൺവെൻഷൻ സെന്ററിലെ തെളിവെടുപ്പ് നേരത്തെ പൂർത്തിയാക്കിയിരുന്നു. ഈ മാസം 15നാണ് ഡൊമനിക് മാർട്ടിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. കൂടുതൽ പ്രതികൾ ഉണ്ടാകില്ലെന്നാണ് പൊലീസ് നിഗമനം.
പതിനഞ്ച് വർഷത്തിലേറെ കാലം ദുബായിൽ ജോലി ചെയ്ത ആളാണ് മാർട്ടിൻ. അതുകൊണ്ട് തന്നെ അവിടെയുള്ള ബന്ധങ്ങൾ അന്വേഷിക്കേണ്ടതാവശ്യമാണ്. ഇതിന് വിശദമായി ചോദ്യം ചെയ്യണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസുമായി എല്ലാത്തരത്തിലും സഹകരിക്കുന്നുണ്ടെന്നും തനിക്ക് പൊലീസിനെതിരെ പരാതിയൊന്നുമില്ലെന്നും മാർട്ടിൻ കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
കളമശേരിയിലെ കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേരാണ് ഇതുവരെ മരിച്ചത്. സ്‌ഫോടനത്തിൽ പരിക്കേറ്റ 19 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ രണ്ടുപേരുടെ നിലയാണ് ഗുരുതമായി തുടരുന്നത്.



