- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് ക്യാമറ സ്ഥാപിച്ചതിന് ശേഷം അപകട നിരക്ക് കുറഞ്ഞു; വാഹനങ്ങൾക്കുള്ള ഇൻഷുറൻസ് പ്രീമിയം തുക കുറയ്ക്കുന്നത് കമ്പനികൾ പരിഗണിക്കണമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: റോഡ് ക്യാമറ സ്ഥാപിച്ചതിന് ശേഷം അപകട നിരക്ക് കുറഞ്ഞതിനാൽ വാഹനങ്ങൾക്കുള്ള ഇൻഷുറൻസ് പ്രീമിയം തുക കുറയ്ക്കുന്നത് കമ്പനികൾ പരിഗണിക്കണമെന്ന് ഗതാഗത മന്ത്രി. ഇൻഷുറൻസ് കമ്പനികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. നിർദ്ദേശം അനുഭാവപൂർവം പരിഗണിക്കാമെന്ന് കമ്പനികൾ യോഗത്തിൽ അറിയിച്ചു.
നിയമം പാലിച്ച് ഓടിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുക, ഇൻഷുറൻസ് ഇല്ലാതെ പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പുതുക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്.
സർക്കാരിന്റെ ശുപാർശ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഇൻഷ്വറൻസ് കമ്പനികൾ സമ്മതിച്ചു ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് ജി ഐ കൗൺസിൽ സെക്രട്ടറി ജനറൽ ഇന്ത്രജീത് സിങ് മറ്റ് ഇൻഷുറൻസ് കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ധാരണ. ഇതിനു പുറമെ നിയമലംഘനങ്ങൾ ഇല്ലാതെ കൃത്യമായി നിയമം പാലിച്ച് ഓടിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുന്നതും, ഇൻഷുറൻസ് ഇല്ലാതെ പിടിച്ചെടുക്കുന്ന വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യുന്നതിന് വേണ്ടിയുള്ള യാടിന്റെ കോസ്റ്റ് ഷെയറിങ്, ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോയും ആയി സംയുക്തമായി ചേർന്ന് നിയമലംഘനമുള്ള വാഹനങ്ങൾക്ക് ഇൻഷുറൻസ് പുതുക്കി നൽകാതിരിക്കുക, ക്രിമിനൽ നടപടികളിൽ ഉൾപ്പെടുന്ന വാഹനങ്ങളുമായി ഒരുതരത്തിലുള്ള കോൺട്രാക്ടിലും ഏർപ്പെടാതിരിക്കുക എന്നീ ആവശ്യങ്ങൾ കൂടി പരിഗണിക്കണമെന്ന് ഇന്നത്തെ മീറ്റിംഗിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇൻഷുറൻസ് കമ്പനികളുമായി തുടർന്നും ചർച്ചകൾ നടത്തുമെന്നും അറിയിച്ചിട്ടുണ്ട് ആയതിലേക്കായി ഐ ആർ ഡി ഐ നോമിനേറ്റ് ചെയ്ത മാഗ്മ എച്ച് ഡി ഐ ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് മറ്റ് ഇൻഷുറൻസ് കമ്പനികളുമായും ഗവൺമെന്റ് മായും ചേർന്ന് ഇതിന്റെ പ്രോഗ്രസ്സ് വിലയിരുത്തുമെന്നും അറിയിച്ചു. ഇന്ന് നടന്ന ചർച്ചയിൽ മന്ത്രി ആന്റണി രാജുവിന് പുറമേ ഗതാഗത സെക്രട്ടറി ബിജു പ്രഭാഷകർ ഐഎഎസ്, ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത് ഐ പി എസ്, അഡിഷണൽ ഗതാഗത കമ്മീഷണർ പ്രമോജ് ശങ്കർ ഐ ഒ എഫ് എസ് തുടങ്ങിയവർ പങ്കെടുത്തു.




