- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോര പുഴയൊഴുക്കി നവകേരള സദസിനെതിരെയുള്ള പ്രതിഷേധത്തെ അടിച്ചമർത്താൻ നീക്കമെന്ന് മാർട്ടിൻ ജോർജ്; പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യം പുറത്ത് വിടണമെന്ന് ഡിസിസി പ്രസിഡന്റ്
കണ്ണൂർ: പഴയങ്ങാടി എരിപുരത്ത് പൊലീസ് പ്രകോപനമു ണ്ടാക്കിയതായി കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള കരുതൽ തടങ്കൽ എന്തിനായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കണം. പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയാണ് ഉണ്ടായത്. രണ്ട് പേർ കരിങ്കൊടി കാണിച്ചതിൽ പ്രകോപനം എന്തിനാണെന്ന് പൊലീസ് വ്യക്തമാക്കണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വയർലസ് കൊണ്ട് പൊലീസുകാരൻ അക്രമിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷ ജീവനക്കാരനാണ് വയർലസ് കൊണ്ട് അക്രമിച്ചത്. ആ പൊലീസുകാരന് എതിരെ നടപടി എടുക്കണം. ഡി.വൈ എഫ്.ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസ്- യുത്ത് ലീഗ് പ്രവർത്തകർക്കെതിരെ അക്രമം നടത്തിയ പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യം പുറത്ത് വിടണം.
പഴയങ്ങാടി പൊലീസ് സ്റ്റേഷൻ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വിഹരിക്കാനായി നൽകിയതായും മാർട്ടിൻ ജോർജ്ജ് കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആസൂത്രിത അക്രമമാണ് ഡിവൈഎഫ്‌ഐ നടത്തിയത്. സർക്കാർ പരിപാടിയായനവകേരളയാത്രയും നവകേരള സദസും സി പി എം പരിപാടിയായി മാറിയിരിക്കുകയാണ്. .ഇതിന്റെ കണ്ണുരിലെ ഒരുക്കങ്ങളെ കുറിച്ച് സംസാരിച്ചത് സി പി എം ജില്ല സെക്രട്ടറി എം വി ജയരാജനാണ്..പരിപാടിയുടെ പേരിൽ വൻ സാമ്പത്തിക പിരിവാണ് നടത്തിയത്. ചോദ്യം ചെയ്യുന്നതും പ്രതിഷേധിക്കുന്നതും സി.പി. എമ്മിന് ഭയമാണ്. യൂത്ത് കോൺഗ്രസുകാർക്കെതിരായ അക്രമത്തിൽ കേരളീയ സമൂഹം പ്രതിഷേധിക്കണം.അനാവശ്യമായ അറസ്റ്റാണ് കരുതൽ തടങ്കലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
ഡി വൈ എഫ് ഐ അക്രമത്തിന് എതിരെ മനസ്സ് കൊണ്ടും, ശരീരം കൊണ്ടും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിലാണ്. വയർലസ് കൊണ്ട് തലയ്ക്ക് അടിച്ച പൊലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി വേണം. രക്ത പുഴ ഒഴുക്കി പ്രതിഷേധത്തെ അടിച്ചമർത്താനാണ് പൊലിസ് ശ്രമിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച് പ്രതിഷേധത്തെ അടിച്ചമർത്താമെന്ന് ആരും കരുതേണ്ട. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.



