തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഹൃദയവും വൃക്കയും പാൻക്രിയാസും തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്നും എറണാകുളത്തെ രണ്ട് ആശുപത്രികളിലേക്ക് എത്തിക്കും. 36 വയസ്സുള്ള സെൽവിൻ ശേഖർ എന്ന സ്റ്റാഫ് നഴ്‌സിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. അൽപ സമയത്തിനകം വ്യോമ മാർഗം ഇവ എത്തിക്കും.

അവയവം എടുക്കുന്നതിനുള്ള ശസ്ത്രക്രിയകൾ കിംസ് ആശുപത്രിയിൽ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ഹെലികോപ്റ്ററിലാണ് അവിടേക്ക് എത്തിക്കുന്നത്. മരിച്ച സെൽവിന്റെ ഭാര്യയും സ്റ്റാഫ് നഴ്‌സാണ്. ഹൃദയം ലിസി ഹോസ്പിറ്റലിലും വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലുമാണ് നൽകുന്നത്.

മൃതസഞ്ജീവനി പദ്ധതി വഴിയാണ് അവയവ വിന്യാസം ഏകോപിപ്പിക്കുന്നത്. സുഗമമായ അവയവ വിന്യാസത്തിന് മുഖ്യമന്ത്രി പൊലീസിനു നിർദ്ദേശം നൽകി.