- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം മോഷ്ടിച്ചതായി സംശയം; ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തിനെ വീട്ടിൽ വിളിച്ചു വരുത്തി കണ്ണ് കുത്തിപ്പൊട്ടിച്ചതായി പരാതി
കാഞ്ഞിരംകുളം: പണം മോഷ്ടിച്ചെന്ന സംശയത്തെ തുടർന്ന് സുഹൃത്തിനെ വീട്ടിൽ വിളിച്ചുവരുത്തി കണ്ണ് കുത്തിപ്പൊട്ടിച്ചതായി പരാതി. കാഞ്ഞിരംകുളം കഴിവൂർ കൊറ്റംപഴിഞ്ഞി മേലേവിളാകം വീട്ടിൽ ശരത്ത് (19) ആണ് അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. സുഹൃത്തിന്റെ ആക്രമണത്തിൽ ശരത്തിന്റെ ഇടതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു.
സംഭവത്തിൽ കാഞ്ഞിരംകുളം പനനിന്ന വീട്ടിൽ അജയ്(23)നെതിരേ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു. അജയ് സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന പണം ശരത് മോഷ്ടിച്ചുവെന്ന സംശയമാണ് അക്രമത്തിനു കാരണമെന്ന് കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു. കാഞ്ഞിരംകുളത്ത് പൂക്കൾ വിൽപ്പന നടത്തുന്ന കടയിലെ ജോലിക്കാരാണ് ഇരുവരും. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
്‌ഹോട്ടലിൽനിന്നു ഭക്ഷണം വാങ്ങി വീട്ടിലെത്തിക്കാൻ അജയ് ആവശ്യപ്പെട്ടു. ഇതിനെത്തുടർന്നാണ് ശരത് ഭക്ഷണവുമായി അജയ്യുടെ വീട്ടിലെത്തിയത്. അവിടെവെച്ച് ആക്രമിക്കുകയും മരക്കഷണം എടുത്ത് കണ്ണിൽ കുത്തിയെന്നുമാണ് പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. പരിക്കേറ്റ ശരത്തിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കണ്ണിനു മാരകമായി പരിക്കേറ്റ ശരത് തിരുവനന്തപുരം കണ്ണാശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവിൽപ്പോയ അജയ്ക്കുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.



