- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുട്ടിൽ മരംമുറിയിൽ സമർപ്പിച്ചത് 84,600 പേജുകളുള്ള കുറ്റപത്രം; അനുബന്ധ കുറ്റപത്രം കൂടി നൽകും; തടിയുടെ ഡിഎൻഎ പരിശോധനാ റിപ്പോർട്ട് അതിനിർണ്ണായകമാകും
ബത്തേരി: വയനാട് മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ബത്തേരി ചീഫ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം തലവൻ ഡിവൈ എസ്‌പി വി.വി.ബെന്നി 84,600 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചത്. അനുബന്ധ കുറ്റപത്രം കൂടി നൽകും. തടിയുടെ ഡിഎൻഎ പരിശോധനാ റിപ്പോർട്ട് അടക്കമുണ്ട്.
റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. അന്നത്തെ മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസറും സ്പെഷ്യൽ ഓഫിസറും മരംമുറിസംഘത്തെ സഹായിച്ചവരുമുൾപ്പെടെ ആകെ 12 പ്രതികളാണുള്ളത്. കേസിൽ 420 സാക്ഷികളുമുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
മുട്ടിൽ സൗത്ത് വില്ലേജിലെ തൃക്കൈപ്പറ്റയിൽ സർക്കാരിലേക്ക് നിക്ഷിപ്തമായ 104 ഈട്ടിമരങ്ങൾ റോജിയും സംഘവും മുറിച്ചുകടത്തിയെന്നാണ് കേസ്. 1964-നുശേഷം നട്ടുവളർത്തിയ മരങ്ങൾ ഭൂവുടമകൾക്ക് മുറിച്ച് മാറ്റാൻ അനുമതി നൽകിക്കൊണ്ട് റവന്യുവകുപ്പ് ഇറക്കിയ വിവാദ ഉത്തരവിന്റെ പിൻബലത്തിലായിരുന്നു മരംമുറി. അന്വേഷണം തുടങ്ങി രണ്ടുവർഷത്തിനുശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.



