പാലക്കാട്: കശ്മീരിലെ വാഹനാപകടത്തിൽ ചികിത്സയിലുണ്ടായിരുന്ന ഒരു മലയാളി കൂടി മരിച്ചു. ഗുരുതരാവസ്ഥയിൽ എസ്‌കെഐഎംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചിറ്റൂർ സ്വദേശി മനോജാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.

ഇന്ന് രാവിലെ മനോജ് മരിച്ചവിവരം നോർക്ക ഓഫീസ് മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെ നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ 30-നാണ് നെടുങ്ങോടുനിന്ന് പതിമൂന്നംഗസംഘം വിനോദയാത്ര പോയത്. കഴിഞ്ഞ ചൊവ്വാഴ്ച ശ്രീനഗർ-ലേ പാതയിൽ രണ്ടുവാഹനങ്ങളിൽ സഞ്ചരിക്കുന്നതിനിടെ ഒരുവാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തിൽ ചിറ്റൂർ നെടുങ്ങോട് സ്വദേശികളായ ആർ അനിൽ (34), എസ് സുധീഷ് (32), കെ രാഹുൽ (28), വിഘ്നേഷ് (22) എന്നിവർ മരിച്ചിരുന്നു.