ഇടുക്കി: ശബരിമലയിൽ പ്രതിസന്ധിയുണ്ടെന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. പരിഹരിക്കാൻ പറ്റാത്ത രീതിയിലുള്ള ഒരു പ്രതിസന്ധിയും നിലവിൽ സന്നിധാനത്തില്ലെന്നും മന്ത്രി.

ശബരിമലയിൽ തിരക്ക് കൂടിയതിൽ പൊലീസിന് വീഴിചയില്ല. പതിനെട്ടാം പടിയിൽ തിരക്ക് വർധിച്ചതിനാലാണ് ഭക്തർ കൂടുതൽ സമയം നിൽക്കേണ്ടി വന്നത്. പതിനെട്ടാം പടി കയറ്റുന്ന കാര്യം കുറച്ചുകൂടെ വേഗത്തിലാക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. നീണ്ട ക്യൂ ഉണ്ടാകുന്നുണ്ട്. ഈ സമയത്ത് ഭകതർക്ക് വെള്ളവും ചെറിയ ലഘുഭക്ഷണവും നൽകാനുള്ള തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പതിനേഴ് മണിക്കൂറായിരുന്നു ദർശനം. ഇത് തന്ത്രിയുമായി ചർച്ച ചെയ്ത് 18 മണിക്കൂറായി വർധിപ്പിച്ചിട്ടുണ്ട്. അതുപോലെ വെർച്വൽ ക്യൂവിൽ 90,000 ആളുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. അത്രയും ആളുകൾ വരില്ല. ഇത് മുന്നിൽക്കണ്ട് നിലവിൽ സംഖ്യ 80,000-മായി ചുരുക്കിയിട്ടുണ്ട്-മന്ത്രി വിശദീകരിച്ചു.