കോഴിക്കോട്: രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട മുസ്‌ലിം ലീഗിന്റെ അഭിപ്രായത്തിനെതിരെ വിമർശനവുമായി ഐ.എൻ.എൽ. ബാബരി മസ്ജിദ് നിലനിന്ന ഭൂമി അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് പിടിച്ചെടുത്താണ് രാമക്ഷേത്രം നിർമ്മിച്ചതെന്നും ബിജെപിയും ആർ.എസ്.എസും തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് തിരക്കുപിടിച്ച് ഉദ്ഘാടനം നടത്തുന്നതെന്നും ഉത്തമ ബോധ്യമുണ്ടായിട്ടും രാമക്ഷേത്രത്തിന് മുസ്ലിംകൾ എതിരല്ലെന്ന് മുസ്‌ലിം ലീഗ് പറഞ്ഞു നടക്കുന്നത് ഇ.ഡിയെ ഭയന്നാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.