കോഴിക്കോട്: പൂളങ്കരയിൽ കാർ മോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ നാട്ടുകാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിനിടെ പ്രതി രക്ഷപെ­ട്ടു. എറണാകുളം ഞാറയ്ക്കലിൽ നിന്ന് മോഷണം പോയ കാർ അന്വേഷിച്ചാ­ണ് മൂ­ന്ന് പോ­ലീ­സു­കാർ സ്വ­കാ­ര്യ വാ­ഹ­ന­ത്തിൽ പൂളങ്കരയിലെത്തിയ­ത്. ര­ണ്ട് പോ­ലീ­സു­കാർ സി­വിൽ വേ­ഷ­ത്തി­ലാ­യി­രു­ന്നു. ഒ­രാൾ മാ­ത്ര­മാ­ണ് യൂണി­ഫോ­മി­ലെ­ത്തി­യത്.

പ്രതിയായ ഷിഹാബിനെ കസ്റ്റഡിയിലെടുത്തുകൊണ്ടുപോകാൻ ശ്രമിക്കുന്നതി­നിടെ ഇയാൾ ബഹളം വച്ചു. ഇതുകേട്ട് ഓടി­ക്കൂടി­യ നാ­ട്ടു­കാർ പോ­ലീ­സി­നെ ആ­ക്ര­മി­ക്കു­ക­യാ­യി­രുന്നു. ഇ­യാൾ കാർ മോഷണക്കേസ് പ്രതിയാണെ­ന്ന് പോലീസ് പറയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ കേൾക്കാൻ കൂട്ടാക്കിയില്ല. പോലീ­സു­കാ­രെ ആ­ക്ര­മി­ച്ച ഇ­വർ വാ­ഹ­ന­ത്തി­ന്റെ ചില്ലും ത­കർത്തു. ഇതിനിടെ മോഷ്ടാവ് രക്ഷപ്പെട്ടു. മൊബൈൽ ടവർ അടക്കം പരിശോധിച്ചാണ് പ്രതിയുടെ അടുത്ത് പൊലീസ് എത്തിയത്.

ഇതിനിടെയാണ് നാട്ടുകാർ പ്രതിരോധത്തിന് എത്തിയത്. കാര്യങ്ങൾ നിയന്ത്രണാതീതമായതോടെ ഞാറയ്ക്കൽ പോലീസ് പന്തീരാങ്കാവ് പൊലീസിനെ വിവരമറിയിച്ചു. പന്തീരങ്കാവ് പൊലീസും സ്ഥലത്തെത്തി നാട്ടുകാർക്ക് നേരെ ലാത്തിവീശുകയും ഇവരെ സംഭവസ്ഥലത്തുനിന്നും പറഞ്ഞുവിടുകയും ചെയ്തു. എന്നാൽ ഇതിനിടെ പ്ര­തി ര­ക്ഷ­പെ­ടു­ക­യാ­യി­രുന്നു.

നൂറോളം പേർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. കൃത്യനിർവഹണം തടസപ്പെടുത്തി, പ്രതിയെ രക്ഷപെടാൻ സഹായിച്ചു തുട­ങ്ങി­യ വ­കു­പ്പു­കൾ പ്ര­കാ­ര­മാണ് കേസ്. സംഘർഷത്തിൽ മൂ­ന്ന് പോലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട്.