മുംബൈ: ഉച്ചഭാഷിണി ഉപയോഗം മതവിശ്വാസത്തിന്റെ അനിവാര്യ ഘടകമല്ലെന്നു ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഉച്ചഭാഷിണിയുടെ ഉപയോഗം തടയുന്നത് ഭരണഘടനാ അവകാശ ലംഘനമല്ലെന്നു പറഞ്ഞ കോടതി ശബ്ദ നിയന്ത്രണത്തിനു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ മതസ്ഥാപനങ്ങളോടു നിര്‍ദേശിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പള്ളികളില്‍ നിന്ന് ശബ്ദമലിനീകരണമുണ്ടാകുന്നായി ചൂണ്ടിക്കാട്ടി കുര്‍ളയിലെ 2 ഹൗസിങ് സൊസൈറ്റികളിലെ താമസക്കാരുടെ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്. സാധാരണക്കാരാണ് ശബ്ദ മലിനീകരണത്തിന്റെ ഇരകള്‍ എന്നും കോടതി പറഞ്ഞു.