പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത മൂന്നു സഹോദരിമാരെ ബലാത്സംഗം ചെയ്ത കേസില്‍ പതിനേഴുകാരനെതിരെ നിയമ നടപടി. കഴിഞ്ഞ വര്‍ഷം വേനലവധിക്കാലത്ത് 13,12,9 വയസ്സുള്ള സഹോദരിമാരെയാണ് വീട്ടില്‍വച്ച് പതിനേഴുകാരന്‍ ബലാത്സംഗം ചെയ്തത്. മൂഴിയാര്‍ പൊലീസ് പതിനേഴുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് കൊല്ലം ജുവനൈല്‍ ഹോമിലേക്കു മാറ്റി. ഇന്നലെയാണ് വിവരമറിഞ്ഞ് മൂഴിയാര്‍ പൊലീസ് കേസെടുത്തത്.

കോന്നിയില്‍ പഠിക്കുന്ന കുട്ടികള്‍ വേനലവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴായിരുന്നു ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. അമ്മ ജോലിയ്ക്കായി പുറത്തു പോകുമ്പോഴായിരുന്നു പീഡനം. കോന്നിയിലെ ബാലികാസദനത്തില്‍ കഴിയുമ്പോള്‍, കൗണ്‍സിലിങ്ങിനിടെ മൂത്തകുട്ടി പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന്, അധികൃതര്‍ ശിശുക്ഷേമ സമിതിക്ക് വിവരം കൈമാറി. പിന്നീട് മൂഴിയാര്‍ പൊലീസിനെ അറിയിക്കുകയും, കേസ് റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. മൂന്ന് പെണ്‍കുട്ടികളുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് മൂഴിയാര്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.