പാലക്കാട്: ഒറ്റയ്ക്കു താമസിക്കുന്ന വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായുള്ള പരാതിയില്‍ ബിജെപി പ്രവര്‍ത്തകനെതിരെ കേസ്. സുരേഷ് പോരുളിപാടം എന്നയാള്‍ക്കെതിരെയാണു പൊലീസ് കേസെടുത്തത്. നടുറോഡില്‍ ഇരുന്ന് പരസ്യമായി മദ്യപിച്ച ശേഷമായിരുന്നു അതിക്രമം. ഇയാള്‍ ഒളിവിലാണ്. കാവശ്ശേരി പാടൂരില്‍ പുറമ്പോക്കിലെ ഷെഡില്‍ അതിക്രമിച്ചുകയറിയായിരുന്നു അതിക്രമം.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനാണു സംഭവം. ഡിവൈഎഫ്‌ഐ ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ച് പാടൂരില്‍ സ്ഥാപിച്ച ഫ്‌ലെക്‌സ് ബോര്‍ഡ് സുരേഷും ബിജെപി പ്രവര്‍ത്തകരായ വിഷ്ണു, അരവിന്ദ് എന്നിവരും ചേര്‍ന്നു നശിപ്പിച്ചതായും പരാതിയുണ്ട്. ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ദീപ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.