- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി കേസ്; മുഖ്യപ്രതി ചെന്നൈയിൽ പിടിയിൽ; അകത്തായത് ചെന്നൈയിൽ എഡ്യുകെയർ എന്ന സ്ഥാപനം നടത്തിവരുന്ന തമിഴ്‌നാട് സ്വദേശി മുഹമ്മദ് റിയാസ്
ആലപ്പുഴ: നിഖിൽ തോമസിന്റെ പേരിൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ മുഖ്യപ്രതി പിടിയിൽ. തമിഴ്‌നാട് സ്വദേശി മുഹമ്മദ് റിയാസാണ് അറസ്റ്റിലായത്. ചെന്നൈയിലെത്തിയാണ് കായംകുളം പൊലീസ് റിയാസിനെ കസ്റ്റഡിയിലെടുത്തത്. ചെന്നൈയിൽ എഡ്യുകെയർ എന്ന സ്ഥാപനം നടത്തിവരുന്ന ആളാണ് റിയാസ്. 40000 രൂപ പ്രതിഫലം വാങ്ങിയാണ് സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയതെന്ന് ഇയാൾ മൊഴി നൽകി. ഇത് സംബന്ധിച്ച തെളിവുകളും പൊലീസ് ശേഖരിച്ചതായാണ് വിവരം.
എസ്എഫ്ഐ നേതാവായ നിഖിൽ തോമസാണ് വ്യാജ ഡിഗ്രി സർഫിക്കറ്റ് ഉപയോഗിച്ച് കായംകുളം എംഎസ്എം കോളജിൽ എംകോമിന് പ്രവേശനം നേടിയത്. അബിൻ സി.രാജ് എന്ന സുഹൃത്ത് വഴിയാണ് കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിപ്പിക്കറ്റ് സംഘടിപ്പിച്ചതെന്ന് നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു.
പാലാരിവട്ടം സ്വദേശിയായ സജിൻ ആണ് സർട്ടിഫിക്കറ്റ് തനിക്ക് കൈമാറിയതെന്നായിരുന്നു അബിന്റെ മൊഴി. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യഥാർഥ ഉറവിടം ചെന്നൈയാണെന്ന് വ്യക്തമായത്.



