- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടന്നത് ഗുരുതര പിഴവ്; രോഗം മനഃപൂർവം മറച്ചുവെച്ചു; കോവിഡ് ബാധയെ തുടർന്ന് ഹെൽത്ത് ഇൻഷുറൻസ് നിഷേധിച്ച സംഭവം; പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
കൊച്ചി: കോവിഡ് വൈറസ് ബാധയെ തുടർന്ന് ഹെൽത്ത് ഇൻഷുറൻസ് നിഷേധിച്ച ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. എറണാകുളം ആലുവ സ്വദേശി ബാബു എ.കെ. ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരൻ്റെ ഭാര്യക്ക് കോവിഡ് ബാധിച്ച് രാജഗിരി ആശുപത്രിയിൽ ചികിത്സ നൽകേണ്ടിവന്നു. ഇതിന് വേണ്ടി 62,292/- രൂപ മെഡിക്കൽ ചിലവ് ഉണ്ടായതായും, അതിന്റെ കാഷ്‌ലെസ് സൗകര്യം ഇൻഷുറൻസ് കമ്പനി നിഷേധിച്ചതായും പരാതി നൽകിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന COPD രോഗം മന:പ്പൂർവം മറച്ചുവെച്ചു എന്ന് കാരണം പറഞ്ഞാണ് ക്ലെയിം നിരാകരിച്ചത്. എന്നാല്‍ ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ രേഖയില്‍ പരാതിക്കാരന്റെ ഭാര്യക്ക് ഹൈപ്പോതൈറോയ് ഡിസ്‌ലിപിഡീമിയ (DLP) മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ക്ലെയിം തള്ളിയതിലൂടെ കമ്പനിയുടെ സേവനത്തിൽ ഗുരുതരമായ പിഴവുണ്ടായി എന്നും, അത് അധാർമ്മികമായ വ്യാപാര രീതിയാണെന്നും ഡി.ബി. ബിനു അധ്യക്ഷനും,വി.രാമചന്ദ്രൻ ടി.എൻ ശ്രീവിദ്യ, എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കി.
പരാതിക്കാരന് ചികിത്സാ ഇനത്തിൽ ചെലവായ 62,292 രൂപ തിരികെ നൽകുന്നതിനും, മാനസിക ബുദ്ധിമുട്ടിനും കോടതി ചെലവിനത്തിലും 10000/- രൂപയും 45 ദിവസത്തിനകം നൽകണമെന്ന് എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫ് കോടതിയിൽ ഹാജരായി.