- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മലപ്പുറത്തെ സ്വകാര്യ ബസ് ജീവനക്കാരന് 46 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ
പെരിന്തൽമണ്ണ: മലപ്പുറത്ത് പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സ്വകാര്യ ബസ് ജീവനക്കാരനായ പ്രതിക്ക് 46 വർഷം കഠിനതടവും 2.05 ലക്ഷം രൂപ പിഴയും വിധിച്ചു കോടതി. പെരിന്തൽമണ്ണ- മലപ്പുറം റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരനായ ചട്ടിപ്പറമ്പ് കൊട്ടപ്പുറം താമരശേരി വീട്ടിൽ ഷമീമിനെയാണ് (31) പെരിന്തൽമണ്ണ പോക്‌സോ സ്‌പെഷൽ കോടതി ജഡ്ജ് എസ്. സൂരജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും എട്ട് മാസവും അധിക തടവനുഭവിക്കണം.
പിഴത്തുക ഇരക്ക് നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. പെരിന്തൽമണ്ണ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മലപ്പുറം ജില്ലയിലെ നിരവധി സ്റ്റേഷനുകളിൽ അടിപിടി, വഞ്ചന കേസുകളിലുൾപ്പെട്ടയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണ തുടങ്ങാനിരിക്കെ 2022 ജനുവരിയിൽ ഒളിവിൽ പോയതിനെ തുടർന്ന് പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
തുടർന്ന് 2023 ജനുവരിയിൽ പെരിന്തൽമണ്ണ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തശേഷം ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെതന്നെ വിചാരണ നടത്തണമെന്ന അപേക്ഷ പ്രകാരം വിചാരണ നടത്തി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സപ്ന. പി. പരമേശ്വരത് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയക്കും.



