പാലക്കാട്: സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായം വർധിപ്പിച്ചത്തിനെതിരെ പ്രതിഷേധവുമായി ബസ് ഉടമകൾ. ഒരു രീതിയിലും അംഗീകരിക്കാനായി കഴിയാത്ത നടപടിയാണെന്നാണ് ബസ് ഓപ്പറേറ്റെഴ്സ് ഓർഗനൈസേഷൻ പ്രതികരിച്ചത്. വിദ്യാർത്ഥികലുടെ യാത്ര നിരക്ക് കുറയ്ക്കണം , കൺസെഷൻ പ്രായം 18 വയസ്സായി കുറയ്ക്കാനായി രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാനായി തയ്യാറാകണമെന്നും ബസ് ഉടമകൾ ആവശ്യം ഉന്നയിക്കുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ബസുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽക്കുന്നതിനുള്ള പ്രായപരിധി 25 ൽ നിന്നും 27 ആക്കി മാറ്റികൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. കൺസെഷൻ പ്രായം ഉയർത്തിയത് ഗവേഷണ വിദ്യാർത്ഥികളെ കൂടി പരിഗണിച്ചാണെന്ന് ഗതാഗത മന്ത്രി അന്റണി രാജു പറഞ്ഞു. നിലവിലെ കൺസെഷൻ പ്രായം ഗവേഷകവിദ്യാർത്ഥികൾക്ക് പ്രായോഗികമല്ല എന്നു കാണിച്ച് എസ്എഫ്ഐ ഗതാഗത മന്ത്രിക്ക് പരാതി നൽകിയിരുന്നു.

സീറ്റ് ബെൽറ്റ് സ്ഥാപിക്കണമെന്ന നിർദേശത്തോടും ബസ് ഉടമകൾ വിയോജിപ്പ് അറിയിച്ചു ഈ നിബന്ധന അധിക ചെലവ് വരുത്തുമെന്നാണ് ബസ് ഉടമകൾ പറയുന്നത്. 30,000 രൂപ അധികമായി ചെലവാകും ഇനി നിൽക്കുന്ന ആൾക്ക് കൂടി സീറ്റ് ബെൽറ്റ് ആവശ്യപ്പെട്ടേക്കും. സർക്കാരും ഗതാഗത വകുപ്പും സ്വകാര്യ ബസ് ഉടമകളെ നട്ടം തിരിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും ബസ് ഉടമകൾ പറഞ്ഞു. ഡ്രൈവർക്കും ബസിന്റെ മുൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതിനാണ് തിരുമാനിച്ചിരിക്കുന്നത്. അതേ സമയം ഇത് സംബന്ധിക്കുന്ന സർക്കുലർ ഇതുവരെ ലഭിച്ചട്ടില്ല.