മലപ്പുറം: ഒരുമിച്ച് പ്രവർത്തിച്ചിരുന്ന ക്വട്ടേഷൻ സംഘത്തിലെ ചിലർ പിരിഞ്ഞുപോയത് വൈരാഗ്യത്തിനിടയാക്കിയതോടെ ക്വട്ടേഷൻ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയും കാർ തടഞ്ഞുവെച്ച് പണം തട്ടുകയുംചെയ്തു കേസിൽ എട്ട് പ്രതികൾ പിടിയിൽ. താനൂർ ഓലപ്പീടികയിലാണ് സംഭവം. പ്രതികളെ മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം താനൂർ ഡിവൈഎസ്‌പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതികളെ പിടികൂടിയത്.

പരപ്പനങ്ങാടിപൂഴിക്കാരന്റ പുരക്കൽ ഷറഫുദ്ധീൻ ( 28 ), പരപ്പനങ്ങാടി പള്ളിക്കണ്ടി മുഹമ്മദ് സാലിം( 31 ), പറവണ്ണ കുഞ്ഞാല കത്ത് ജുനൈദ് (31), പറവണ്ണ പുത്തൻ പുരയിൽഅഫ്‌സൽ (26), പറവണ്ണ പഞ്ചാരന്റെ പുരക്കൽ മുബഷീർ (27), പറവണ്ണ ചെക്കിന്റെ പുരക്കൽ നിസാമുദ്ദീൻ (25), ഉള്ളാണം കോട്ടത്തറ അക്ഷയ്കുമാർ (23), ഉള്ളാണം കോട്ടത്തറ അഭിജിത്ത് (24 ) എന്നിവരെയാണ് പിടികൂടിയത്.

ഒരുമിച്ച് പ്രവർത്തിച്ചിരുന്ന ക്വട്ടേഷൻ സംഘത്തിലെ ചിലർ പിരിഞ്ഞുപോയ വൈരാഗ്യം വച്ച് ഒരു വിഭാഗം സഞ്ചരിച്ച കാർ തടഞ്ഞുവെക്കുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. കാർ അടിച്ച് തകർത്തും കത്തി കൊണ്ട് കുത്തിയും ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചും മറ്റും പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും പണം അപഹരിക്കുകയും ചെയ്തു. കേസിൽ പരപ്പനങ്ങാടി സ്വദേശികളായ അഞ്ചു പേരെയും പറവണ്ണ സ്വദേശികളായ മൂന്നു പേരെയുമാണ് പൊലീസ് സാഹസികമായി പിടികൂടിയത്. 29 ന് പുലർച്ചെ 12.30ടെയാണ് സംഭവം. പ്രതികളിൽ പലരും ക്രിമിനൽ പശ്ചാത്തലവും നിരവധി കേസുകളിലും ഉൾപ്പെട്ടവരാണ്.