കൊച്ചി : വാടക വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസില്‍ സന്തോഷ് വര്‍ക്കി (ആറാട്ടണ്ണന്‍) മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ചിറ്റൂര്‍ ഫെറിക്കടുത്തുള്ള വാടക വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ്‌ജെന്‍ഡറാണ് പരാതി നല്‍കിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി ആറാം തീയതി പരിഗണിക്കാന്‍ മാറ്റി.

ട്രാന്‍സ് ജെന്‍ഡറിന്റെ പരാതിയില്‍ ഷോര്‍ട്ട് ഫിലിം സംവിധായകന്‍ വിനീത്, അലന്‍ ജോസ് പെരേര, ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുളളത്. സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരിലെത്തി തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെയും അലന്‍ ജോസ് പെരെരയുടെയും ഉള്‍പ്പെടെ പേരുകള്‍ പറഞ്ഞ് ഇവരുടെ ലൈംഗിക താല്‍പര്യത്തിന് വഴങ്ങണമെന്ന് വിനീത് പറഞ്ഞതായും പരാതിയുണ്ട്.