മലപ്പുറം: ബസിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി പോലീസ്. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. കുറ്റിപ്പുറം തൃക്കണ്ണാപുരം സ്വദേശി ഷക്കീർ (35) ആണ് പിടിയിലായത്. കഴിഞ്ഞ രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ബസിൽ വെച്ച് ഇയാൾ ഉപദ്രവിച്ചപ്പോൾ ബസ് ജീവനക്കാർ സഹായിച്ചില്ലെന്ന് വിദ്യാർത്ഥിനിയായ പെൺകുട്ടി പോലീസിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയോടെ തിരൂരില്‍ നിന്ന് വളാഞ്ചേരിയിലേക്ക് വരികയായിരുന്ന മലാല ബസ്സിലാണ് സംഭവം. കോളേജിലേക്ക് പോകുന്നതിനിടെയാണ് ബസിൽ വെച്ച് ലൈഗികാതിക്രമം ഉണ്ടായത്. വട്ടപ്പാറ എത്തിയപ്പോഴാണ് ബസിൽ ഉണ്ടായിരുന്ന ഒരാൾ പെൺകുട്ടിയോട് വളരെ മോശമായി പെരുമാറുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്തത്. കുട്ടി ബഹളം വെക്കുകയും എതിർക്കുകയും ചെയ്തിട്ടും കണ്ടക്ടർ ഇയാളെ പോലീസിൽ ഏൽപ്പിക്കുകയോ ഉചിതമായ രീതിയിൽ പ്രവർത്തിക്കുകയോ ചെയ്തിരുന്നില്ല.

കണ്ടക്ടർ ഇയാളെ ബസിലെ മുൻ ഭാ​ഗത്തുനിന്നും പിൻഭാ​ഗത്തെ സീറ്റിലേക്കി ഇയാളെ മാറ്റിയിരുത്തുക മാത്രമാണ് ചെയ്തത്. പെൺകുട്ടിക്ക് വേണ്ടത്ര സഹായവും ചെയ്തില്ല എന്നാണ് പരാതിയിൽ പറയുന്നത്. തൊട്ടടുത്ത സ്റ്റോപ്പ് എത്തിയതോടെ പ്രതിയായ ബസിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽക്കുകയായിരുന്നു. പിന്നീട് മലാല എന്ന ബസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ഇറങ്ങിപ്പോയ പ്രതി ആരെണെന്ന് കണ്ടെത്താൻ അന്ന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന അന്വേഷണത്തിലാണ് പൊലിക്കോസ് പ്രതിയെ കണ്ടെത്തിയത്.