പത്തനംതിട്ട: പതിനാറുകാരനെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ കുങ്ഫു അധ്യാപകനെ ഇലവുംതിട്ട പോലീസ് പിടികൂടി. പന്തളം ഉളനാട് സജി ഭവനം വീട്ടില്‍ സാം ജോണ്‍ (45) ആണ് അറസ്റ്റിലായത്. ഇയാള്‍ ഉളനാട് നടത്തുന്ന കുങ്ഫു പരിശീലനകേന്ദ്രത്തില്‍ വച്ചാണ് കൗമാരക്കാരനുനേരെ ലൈംഗിക അതിക്രമം നടന്നത്. 2023 ഓഗസ്റ്റ് 15 ന് രാവിലെ 10 ന് ശേഷം, സ്ഥാപനത്തില്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പ്രതി, തുടര്‍ന്നു പല ദിവസങ്ങളിലും ആവര്‍ത്തിച്ചു. ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പരിശീലനമുള്ള എല്ലാ ഞായറാഴ്ചകളിലും പല തരത്തില്‍ ലൈംഗിക അതിക്രമം നടത്തി.

ഏപ്രില്‍ ഏഴിന് പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ ഇലവുംതിട്ട സ്റ്റേഷനില്‍ അയച്ചുകിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയനാക്കി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഊര്‍ജിതമാക്കിയ അന്വേഷണത്തില്‍ പ്രതിയെ വീടിനടുത്തുനിന്നും ഉടനടി കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. സാക്ഷികള്‍ തിരിച്ചറിഞ്ഞതിനെതുടര്‍ന്നു ഇയാളുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി.

മാനസികമായി പ്രയാസമനുഭവിച്ച കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിങും മറ്റും ലഭ്യമാക്കുന്നതിന് ശിശു ക്ഷേമസമിതിക്ക് ഇലവുംതിട്ട പോലീസ് റിപ്പോര്‍ട്ട് നല്‍കി. ഇന്നലെ പത്തനംതിട്ട ജെ എഫ് എം കോടതി ഒന്നില്‍ എത്തിച്ച് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോലീസ് ഇന്‍സ്‌പെക്ടര്‍ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതിക്ക് ഇലവുംതിട്ട പോലീസ് സ്റ്റേഷനില്‍ മറ്റ് രണ്ട് കേസുകള്‍ കൂടിയുണ്ട്. 2020 ലും 21 ലും രജിസ്റ്റര്‍ ചെയ്ത ദേഹോപദ്രവ ഗാര്‍ഹിക പീഡനക്കേസുകളാണ് ഇയാള്‍ക്കെതിരെ നിലവിലുള്ളത്. ഇയാളെ കോടതിയില്‍ ഹാജരാക്കി