- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിക്കൂർ സീറ്റ് കേരള കോൺഗ്രസിന് അടിയറ വച്ചതിൽ ഇപ്പോഴും അമർഷം പുകയുന്നു; ഭരണവിലാസം പാർട്ടി മാത്രമായി ചുരുങ്ങിയെന്നും വിമർശനം ഉയർന്നേക്കും; സിപിഐ ജില്ലാസമ്മേളനത്തിന് തലശേരി ഒരുങ്ങി
തലശേരി: സിപിഐ ജില്ലാസമ്മേളനത്തിന് തലശേരി ഒരുങ്ങി. ലഈ മാസം 31, സെപ്റ്റംബർ ഒന്ന്, രണ്ട് തീയ്യതികളിലാണ് സമ്മേളനം. രണ്ടാംപിണറായി അധികാരത്തിൽ വന്നു ഒരുവർഷം പിന്നിടുമ്പോൾ നടക്കുന്ന സി. പി. ഐ സമ്മേളനത്തിൽ ഭരണത്തെ കീറിമുറിച്ചുള്ള വിമർശനമുണ്ടാകുമെന്നാണ് സൂചന.
ഭരണവിലാസം പാർട്ടിമാത്രമായി കമ്യൂണിസ്റ്റ് പാർട്ടിയെ ചുരുക്കുകയും സി.പി. എമ്മിന് കീഴെ താഴ്‌ത്തിക്കെട്ടുകയും ചെയ്തുവെന്ന വിമർശനം മറ്റുപലയിടങ്ങളിലും ഉയർന്ന സാഹചര്യത്തിൽ അതേ വികാരം കണ്ണൂരുമുയരാൻ സാധ്യതയുണ്ട്. കണ്ണൂരിൽ ഒരു നിയമസഭാമണ്ഡലം പോലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ലഭിച്ചില്ല.
കേരള കോൺഗ്രസിനായി ഇരിക്കൂർ സീറ്റ് ഒഴിഞ്ഞുകൊടുത്ത് സി.പി. എം ഭാഗ്യപരീക്ഷണം നടത്തിയപ്പോൾ അതിന് ഇരയായത് സി.പി. ഐയാണ്. ഇരിക്കൂറെന്ന പരമ്പരാഗതമായ സീറ്റ് അടിയറ വെച്ചതിന്റെ അമർഷം പാർട്ടിക്കുള്ളിൽ ഇപ്പോഴും പുകയുന്നുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രനെതിരെ മറ്റുജില്ലകളിൽ നിന്നുമുയർന്ന വിമർശനം കണ്ണൂരിലും ആവർത്തിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചന.കണ്ണൂരിൽ പന്ന്യൻ രവീന്ദ്രൻ, സി. എൻ ചന്ദ്രൻ തുടങ്ങിയ നേതാക്കൾക്ക് സംസ്ഥാനകൗൺസിലിലും സ്വാധീനമേറെയാണ്.
എന്നാൽ കണ്ണൂർ സമ്മേളനത്തിൽ ഏറ്റവും കൂടുതൽ ചർച്ചയാവുക സി.പി. എമ്മുമായുള്ള മുന്നണിബന്ധം തന്നെയാണ്. മാന്ധംകുണ്ടിൽ കോമത്ത് മുരളീധരൻ, കണ്ണൂർ സിറ്റിയിൽ ഇർഷാദ് എന്നിങ്ങനെ സിപിഎമ്മിന്റെ നേതൃതലത്തിൽ പ്രവർത്തിക്കുന്നവരെ തങ്ങളുടെ ചേരിയിലേക്ക് എത്തിക്കാൻ കഴിഞ്ഞുവെങ്കിലും സി.പി. എം നടത്തുന്ന അക്രമം അണികളെ രോഷാകൂലരാക്കിയിട്ടുണ്ട്. മുരളീധരൻ തളിപ്പറമ്പ് മണ്ഡലത്തിന്റെയും ഇർഷാദ് കണ്ണൂരിന്റെയും പ്രതിനിധികളായ പങ്കെടുക്കുന്നുണ്ട്. നിലവിലുള്ള രാജ്യസഭാ സ്ഥാനാർത്ഥി അഡ്വ.പി. സന്തോഷ്‌കുമാർ രാജ്യസഭാ സ്ഥാനാർത്ഥിയായിതെരഞ്ഞെടുക്കപ്പെട്ടതിനാൽ പുതിയജില്ലാസെക്രട്ടറി പുതിയ സമ്മേളനത്തോടെ വരും. സി.പി സന്തോഷ്‌കുമാർ, സി.പി ഷൈജൻ എന്നിവരാണ് പരിഗണനിയിലുള്ളത്.250 പ്രതിനിധികളാണ് പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കുക.




