- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്ന് മുങ്ങി; വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി വിവിധ സ്ഥലങ്ങളിൽ ഒളിച്ചു താമസിച്ചു; 29 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ
തിരുവനന്തപുരം: കവർച്ച കേസ് പ്രതി പോലീസിന്റെ വലയിലായത് 29 വർഷങ്ങൾക്ക് ശേഷം. വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതിയായ തിരുവനന്തപുരം പാറശാലക്ക് സമീപം പളുകൽ സ്വദേശി ജയകുമാർ (50) ആണ് പോലീസിന്റെ പാറശാല പോലീസിന്റെ പിടിയിലായത്. ഇയാൾ വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിച്ച് വിവിധ സ്ഥലങ്ങളിൽ താമസിച്ചുവരികയായിരുന്നു.
1996 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷണ ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി നിർമാണത്തൊഴിലാളിയായി ജോലി നോക്കിയ ഇയാൾ ഇടയിൽ വിവാഹം കഴിച്ചിരുന്നതായും ഭാര്യയുമായി പിരിഞ്ഞ് കഴിയുകയുമായിരുന്നെന്നാണ് വിവരം. ഒടുവിൽ കൊല്ലം ശക്തികുളങ്ങരയിൽ താമസിച്ച് വരികയായിരുന്ന ഇയാൾ തിരുവനന്തപുരത്ത് എത്താൻ സാധ്യതയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാട്ടാക്കടയ്ക്ക് സമീപത്ത് നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. നെയ്യാറ്റിൻകര ഡി വൈ എസ് പി ചന്ദ്രദാസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാട്ടാക്കട കണ്ടല ഭാഗത്തുള്ള സുഹൃത്തിനെ കാണാൻ എത്തിയ പ്രതിയെ പൊലീസ് വളഞ്ഞ് പിടികൂടിയത്. പാറശാല എസ് ഐ ദീപുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.