- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികൾ ചെലവഴിച്ച് കേരളീയം അടക്കം ധൂർത്ത്; വൈദ്യുതി ചാർജ് വർധന ജനങ്ങളോടുള്ള വെല്ലുവിളി; കെ.എസ്.ഇ.ബിയെ പിണറായി സർക്കാർ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയെന്നും വി ഡി സതീശൻ
തിരുവനന്തപുരം: വൈദ്യുതി ചാർജ് വർധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിന്റെ ധൂർത്തിന് സാധാരണക്കാരെ ചൂഷണം ചെയ്യുന്നു. കോടികൾ ചെലവഴിച്ച് കേരളീയം ഉൾപ്പെടെയുള്ള ധൂർത്ത് നടത്തുന്നതിനിടയിലാണ് സർക്കാർ പാവങ്ങളെ ചൂഷണം ചെയ്യുന്നതെന്നും വിഡി സതീശൻ വാർത്താകുറിപ്പിൽ പറഞ്ഞു.
കെ.എസ്.ഇ.ബിയെ ഈ സർക്കാർ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റി. 1957 മുതൽ 2016 വരെ കെ.എസ്.ഇ.ബിയുടെ കടം 1083 കോടിയായിരുന്നത് പിണറായി സർക്കാരിന്റെ ഏഴ് വർഷത്തെ ഭരണം കൊണ്ട് 40000 കോടിയായി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച പവർ പർച്ചേസ് കരാർ റദ്ദാക്കിയതിലൂടെ 1500 കോടിയോളം രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പുരപ്പുറ സോളർ പദ്ധതിയിലും 50000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. അഴിമതി ലക്ഷ്യമിട്ട് സർക്കാർ കാട്ടിയ കെടുകാര്യസ്ഥതയുടെ ഭാരം ജനങ്ങളുടെ തലയിലേക്ക് കെട്ടിവയ്ക്കുന്നത് അവരുടെ ക്ഷമ പരീക്ഷിക്കൽ കൂടിയാണെന്ന് ഭരണകർത്താക്കൾ ഓർക്കണമെന്നും സതീശൻ പറഞ്ഞു.




